ന്യൂഡൽഹി: കോവിഡ് 19യെ തുടർന്നു മാറ്റിവച്ച യുപിഎസ്സി, എസ്എസ്സി പരീക്ഷകൾ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. മേയ് മൂന്നിനുശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള സമയം നൽകിക്കൊണ്ടാകും തീയതികൾ പ്രഖ്യാപിക്കുക. പരീക്ഷകൾ റദ്ദാക്കുമെന്നുള്ള വാർത്തകൾ വ്യാജമാണെന്നും മാറ്റിവച്ച പരീക്ഷകളെല്ലാം പുതിയ തീയതികളിൽ നടത്തുമെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.
പരീക്ഷകളെല്ലാം ലോക്ക്ഡൗണിന് ശേഷമാകും നടത്തുകയെന്ന് യുപിഎസ്സിയും എസ്എസ്സിയും നേരത്തെ അറിയിച്ചിരുന്നു.
വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള സമയം നൽകിക്കൊണ്ടാകും തീയതികൾ പ്രഖ്യാപിക്കുക. പരീക്ഷകൾ റദ്ദാക്കുമെന്നുള്ള വാർത്തകൾ വ്യാജമാണെന്നും മാറ്റിവച്ച പരീക്ഷകളെല്ലാം പുതിയ തീയതികളിൽ നടത്തുമെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.
പരീക്ഷകളെല്ലാം ലോക്ക്ഡൗണിന് ശേഷമാകും നടത്തുകയെന്ന് യുപിഎസ്സിയും എസ്എസ്സിയും നേരത്തെ അറിയിച്ചിരുന്നു.