ന്യൂഡൽഹി: പെൻഷൻ വെട്ടിക്കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ. പെൻഷൻ കുറയ്ക്കുന്നതു സംബന്ധിച്ച് യാതൊരു നിർദേശങ്ങളും നിലവിലില്ലെന്ന് കേന്ദ്രം ഞായറാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെയും സാന്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ കേന്ദ്രം പെൻഷൻ നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുമെന്നു പ്രചാരണങ്ങളുണ്ടായിരുന്നു. ഇതു നിഷേധിച്ച പെൻഷൻസ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ വകുപ്പ്, പെൻഷൻ വാങ്ങുന്നവർ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി.
നിലവില 65.26 ലക്ഷം ആളുകളാണ് കേന്ദ്ര സർക്കാരിൽനിന്നു പെൻഷൻ വാങ്ങുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ജീവനക്കാരുടെ ശന്പളം പിടിക്കാൻ സർക്കാരിനു പദ്ധതിയുണ്ട്.
കോവിഡ് വ്യാപനത്തിന്റെയും സാന്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ കേന്ദ്രം പെൻഷൻ നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുമെന്നു പ്രചാരണങ്ങളുണ്ടായിരുന്നു. ഇതു നിഷേധിച്ച പെൻഷൻസ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ വകുപ്പ്, പെൻഷൻ വാങ്ങുന്നവർ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി.
നിലവില 65.26 ലക്ഷം ആളുകളാണ് കേന്ദ്ര സർക്കാരിൽനിന്നു പെൻഷൻ വാങ്ങുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ജീവനക്കാരുടെ ശന്പളം പിടിക്കാൻ സർക്കാരിനു പദ്ധതിയുണ്ട്.