കണ്ണൂർ: കെ.എം. ഷാജിക്ക് 25 ലക്ഷം രൂപ കോഴ വാങ്ങേണ്ട ആവശ്യമില്ലെന്നു കോണ്ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഐടി കന്പനിയുടെയും സ്റ്റാർ ഹോട്ടലിന്റെയും പലിശക്കന്പനിയുടെയും ഉടമകളാണ്. ഈ പണം എങ്ങനെയുണ്ടായി? ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാർ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെയെന്ന് മാധ്യമങ്ങൾ അന്വേഷിച്ചോ എന്നും സുധാകരൻ ചോദിച്ചു.
പാർട്ടിയിൽനിന്നു പുറത്താക്കിയ ഒരുത്തന്റെ വാക്ക് കേട്ട് ഒരു എംഎൽഎക്കെതിരെ കേസെടുത്തതു രാഷ്ട്രീയ പാപ്പരത്തമാണ്. ഷാജി സന്പന്നതയിൽ ജനിച്ചു വളർന്നയാളാണ്. അതുകൊണ്ടുതന്നെ കൈക്കൂലി വാങ്ങേണ്ട ആവശ്യം അദ്ദേഹത്തിനില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
എല്ലാം തന്റെ കീഴിലാണെന്ന അധികാരഭ്രമത്തിന്റെ പ്രതീകമാണു പിണറായിയെന്നും സ്പ്രിങ്ക്ളർ അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഐടി കന്പനിയുടെയും സ്റ്റാർ ഹോട്ടലിന്റെയും പലിശക്കന്പനിയുടെയും ഉടമകളാണ്. ഈ പണം എങ്ങനെയുണ്ടായി? ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാർ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെയെന്ന് മാധ്യമങ്ങൾ അന്വേഷിച്ചോ എന്നും സുധാകരൻ ചോദിച്ചു.
പാർട്ടിയിൽനിന്നു പുറത്താക്കിയ ഒരുത്തന്റെ വാക്ക് കേട്ട് ഒരു എംഎൽഎക്കെതിരെ കേസെടുത്തതു രാഷ്ട്രീയ പാപ്പരത്തമാണ്. ഷാജി സന്പന്നതയിൽ ജനിച്ചു വളർന്നയാളാണ്. അതുകൊണ്ടുതന്നെ കൈക്കൂലി വാങ്ങേണ്ട ആവശ്യം അദ്ദേഹത്തിനില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
എല്ലാം തന്റെ കീഴിലാണെന്ന അധികാരഭ്രമത്തിന്റെ പ്രതീകമാണു പിണറായിയെന്നും സ്പ്രിങ്ക്ളർ അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.