ദുബായ്: ഗൾഫ് മേഖലയിലും കോവിഡ് ബാധിതരുടെ എണ്ണമുയരുന്നു. സൗദിയിൽ 24 മണിക്കൂറിനിടെ 1,132 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗൾഫ് നാടുകളിൽ കോവിഡ് ബാധിതരുടെ എണ്ണം 24,000 ആയി.
സൗദിയിൽ അഞ്ച് പേർകൂടി മരിച്ചതോടെ മരണസംഖ്യ 92ആയി. മക്കയിൽ മാത്രം പുതുതായി 315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ സമയത്തു പുറത്തിറങ്ങുന്നവർക്ക് രാജ്യമൊട്ടാകെ ഏകീകൃത പാസ് നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ 6,302പേർക്ക് വൈറസ് സ്ഥിരീകരിച്ചു. കുവൈത്തിൽ ഇതിനകം 988 ഇന്ത്യകാർക്ക് രോഗം സ്ഥിരീകരിച്ചു. ഖത്തറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദീർഘകാലം തുടരേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു.
സൗദിയിൽ അഞ്ച് പേർകൂടി മരിച്ചതോടെ മരണസംഖ്യ 92ആയി. മക്കയിൽ മാത്രം പുതുതായി 315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ സമയത്തു പുറത്തിറങ്ങുന്നവർക്ക് രാജ്യമൊട്ടാകെ ഏകീകൃത പാസ് നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ 6,302പേർക്ക് വൈറസ് സ്ഥിരീകരിച്ചു. കുവൈത്തിൽ ഇതിനകം 988 ഇന്ത്യകാർക്ക് രോഗം സ്ഥിരീകരിച്ചു. ഖത്തറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദീർഘകാലം തുടരേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു.