ചെറുതോണി: ഇടുക്കി ജില്ലയിൽ പുതുതായി കോവിഡ് - 19 കേസുകളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ജില്ലയെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു. ജില്ലയിൽ നടപ്പാക്കാവുന്ന ഇളവുകൾ സംബന്ധിച്ച് കളക്ടറേറ്റ് കോണ്ഫ്രൻസ് ഹാളിൽ നടന്ന ജനപ്രതിനിധികളുടേയും ഉന്നതതല ഉദ്യോഗസ്ഥരുടേയും ചർച്ചയ്ക്കുശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്
വാഹനക്രമീകരണം
ജില്ലയുടെ ഉള്ളിൽ കെ എസ്ആർടിസി ബസ് സർവീസ് ആകാം.
സ്വകാര്യ ബസുകൾക്ക് താത്പര്യമെങ്കിൽ ആർടിഒയുമായി ആലോചിച്ച് സമയക്രമീകരണം നടത്തി ഓടാം.
മൂന്നു സീറ്റുള്ളതിൽ രണ്ടുപേരും രണ്ടു സീറ്റുള്ളതിൽ ഒരാളും മാത്രമേ സഞ്ചരിക്കാവൂ. നിന്ന് യാത്ര പാടില്ല
ഓട്ടോയിൽ രണ്ടുപേരും ടാക്സികളിൽ മൂന്നുപേരും ബൈക്കിൽ ഒരാളും മാത്രമേ സഞ്ചരിക്കാവു. ടാക്സികൾക്ക് സ്റ്റാൻഡിൽ ഓടാം. വാഹനങ്ങളിൽ മാസ്കും സാനിറ്റൈസറും കൈകഴുകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം
വ്യാപാര സ്ഥാപനങ്ങൾ
വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിപ്പിക്കാം. വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് മാസ്കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും വേണം.
ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ ഇരിപ്പിടങ്ങൾ അകലം പാലിച്ചു ക്രമീകരിക്കണം. ആൾക്കൂട്ടം ഒഴിവാക്കണം.
തൊഴിൽ - സേവന മേഖല
മേയ് മൂന്നുവരെ തോട്ടം മേഖലയിൽ ജില്ലയ്ക്കുപുറത്തുനിന്നു തൊഴിലാളികളെ അനുവദിക്കില്ല. 50 ശതമാനത്തിൽ താഴെമാത്രം തൊഴിലാളികളെവച്ച് പ്രവർത്തനം നടത്താം.
ശാരീരിക അകലം പാലിച്ചും ശുചിത്വ മാനദണ്ഡങ്ങൾ അനുസരിച്ചും പ്രവർത്തിക്കണം.
ജോലി ചെയ്യുന്നവർക്ക് മാസ്കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും വേണം. തൊഴിലാളികളുടെ പക്കൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
പിഡബ്ല്യുഡി പ്രവൃത്തികളും സ്വകാര്യ മേഖലയിലുള്ള നിർമാണ പ്രവർത്തനങ്ങളും നിയന്ത്രിതവും സുരക്ഷിതവുമായി അനുവദിക്കും. ഇതിനായി അന്യജില്ലകളിൽനിന്നുള്ളവരെ കൊണ്ടുവരരുത്. ജില്ലയിലെ തൊഴിൽരഹിതരായ അതിഥി തൊഴിലാളികളെ പ്രയോജനപ്പെടുത്തണം.
പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും കുളങ്ങൾ, തോടുകൾ എന്നിവയുടെ പുനരുദ്ധാരണത്തിനും അതിഥിതൊഴിലാളികളെ ഉപയോഗിക്കാം.
വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ പ്രത്യേക എൻട്രി പോയിന്റുകളിലൂടെയാവണം ജീവനക്കാർ പ്രവേശിക്കേണ്ടത്. ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് മാനേജ്മെന്റുകൾ ഉറപ്പുവരുത്തണം. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസസൗകര്യം ഇല്ലാത്ത കന്പനികൾ ജീവനക്കാർക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏർപ്പെടുത്തണം.
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, അക്ഷയ സെന്ററുകൾ തുടങ്ങി എല്ലാ സർക്കാർ ഓഫീസുകളും തുറന്നു പ്രവർത്തിക്കും.
തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി തൊഴിലുറപ്പ് ഉൾപ്പെടെ) പ്രകാരമുള്ള ജോലി ആരംഭിക്കും. അഞ്ചിൽ കൂടുതൽ തൊഴിലാളികൾ ഒരു ടീമിൽ ഉണ്ടാകരുത്.
ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോതെറാപ്പി യൂണിറ്റുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കും.
ആയുർവേദ, ഹോമിയോ വിഭാഗത്തിലുള്ള ചികിത്സാലയങ്ങളും മരുന്നുഷോപ്പുകളും തുറക്കാം. ആയൂർവേദ, ഹോമിയോ മരുന്ന് നിർമാണ കന്പനികൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പ്രവർത്തിക്കാം.
മരുന്നുകൾ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തർസംസ്ഥാന തലത്തിലായാലും അനുമതി നൽകും.
മൂന്നാറിൽ പ്രത്യേക നിയന്ത്രണങ്ങൾ
മൂന്നാർ ചന്തയ്ക്കകത്ത് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രം പ്രവേശനം. തെർമൽ സ്ക്രീനിംഗ് നടത്തിയേ പ്രവേശിപ്പിക്കുകയുള്ളൂ.
ഒരുമണിക്കൂർ മാത്രമേ ടൗണിൽ ചെലവഴിക്കാവൂ. ഇതിനായി സമയം രേഖപ്പെടുത്തി പാസ് നൽകും.
പത്തുവയസിനു താഴെയുള്ളവരും 60 വയസിനു മുകളിലുള്ളവരും രോഗലക്ഷണമുള്ളവരും ടൗണിൽ പ്രവേശിക്കരുത്.
വാഹനക്രമീകരണം
ജില്ലയുടെ ഉള്ളിൽ കെ എസ്ആർടിസി ബസ് സർവീസ് ആകാം.
സ്വകാര്യ ബസുകൾക്ക് താത്പര്യമെങ്കിൽ ആർടിഒയുമായി ആലോചിച്ച് സമയക്രമീകരണം നടത്തി ഓടാം.
മൂന്നു സീറ്റുള്ളതിൽ രണ്ടുപേരും രണ്ടു സീറ്റുള്ളതിൽ ഒരാളും മാത്രമേ സഞ്ചരിക്കാവൂ. നിന്ന് യാത്ര പാടില്ല
ഓട്ടോയിൽ രണ്ടുപേരും ടാക്സികളിൽ മൂന്നുപേരും ബൈക്കിൽ ഒരാളും മാത്രമേ സഞ്ചരിക്കാവു. ടാക്സികൾക്ക് സ്റ്റാൻഡിൽ ഓടാം. വാഹനങ്ങളിൽ മാസ്കും സാനിറ്റൈസറും കൈകഴുകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം
വ്യാപാര സ്ഥാപനങ്ങൾ
വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിപ്പിക്കാം. വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് മാസ്കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും വേണം.
ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ ഇരിപ്പിടങ്ങൾ അകലം പാലിച്ചു ക്രമീകരിക്കണം. ആൾക്കൂട്ടം ഒഴിവാക്കണം.
തൊഴിൽ - സേവന മേഖല
മേയ് മൂന്നുവരെ തോട്ടം മേഖലയിൽ ജില്ലയ്ക്കുപുറത്തുനിന്നു തൊഴിലാളികളെ അനുവദിക്കില്ല. 50 ശതമാനത്തിൽ താഴെമാത്രം തൊഴിലാളികളെവച്ച് പ്രവർത്തനം നടത്താം.
ശാരീരിക അകലം പാലിച്ചും ശുചിത്വ മാനദണ്ഡങ്ങൾ അനുസരിച്ചും പ്രവർത്തിക്കണം.
ജോലി ചെയ്യുന്നവർക്ക് മാസ്കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും വേണം. തൊഴിലാളികളുടെ പക്കൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
പിഡബ്ല്യുഡി പ്രവൃത്തികളും സ്വകാര്യ മേഖലയിലുള്ള നിർമാണ പ്രവർത്തനങ്ങളും നിയന്ത്രിതവും സുരക്ഷിതവുമായി അനുവദിക്കും. ഇതിനായി അന്യജില്ലകളിൽനിന്നുള്ളവരെ കൊണ്ടുവരരുത്. ജില്ലയിലെ തൊഴിൽരഹിതരായ അതിഥി തൊഴിലാളികളെ പ്രയോജനപ്പെടുത്തണം.
പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും കുളങ്ങൾ, തോടുകൾ എന്നിവയുടെ പുനരുദ്ധാരണത്തിനും അതിഥിതൊഴിലാളികളെ ഉപയോഗിക്കാം.
വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ പ്രത്യേക എൻട്രി പോയിന്റുകളിലൂടെയാവണം ജീവനക്കാർ പ്രവേശിക്കേണ്ടത്. ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് മാനേജ്മെന്റുകൾ ഉറപ്പുവരുത്തണം. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസസൗകര്യം ഇല്ലാത്ത കന്പനികൾ ജീവനക്കാർക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏർപ്പെടുത്തണം.
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, അക്ഷയ സെന്ററുകൾ തുടങ്ങി എല്ലാ സർക്കാർ ഓഫീസുകളും തുറന്നു പ്രവർത്തിക്കും.
തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി തൊഴിലുറപ്പ് ഉൾപ്പെടെ) പ്രകാരമുള്ള ജോലി ആരംഭിക്കും. അഞ്ചിൽ കൂടുതൽ തൊഴിലാളികൾ ഒരു ടീമിൽ ഉണ്ടാകരുത്.
ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോതെറാപ്പി യൂണിറ്റുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കും.
ആയുർവേദ, ഹോമിയോ വിഭാഗത്തിലുള്ള ചികിത്സാലയങ്ങളും മരുന്നുഷോപ്പുകളും തുറക്കാം. ആയൂർവേദ, ഹോമിയോ മരുന്ന് നിർമാണ കന്പനികൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പ്രവർത്തിക്കാം.
മരുന്നുകൾ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തർസംസ്ഥാന തലത്തിലായാലും അനുമതി നൽകും.
മൂന്നാറിൽ പ്രത്യേക നിയന്ത്രണങ്ങൾ
മൂന്നാർ ചന്തയ്ക്കകത്ത് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രം പ്രവേശനം. തെർമൽ സ്ക്രീനിംഗ് നടത്തിയേ പ്രവേശിപ്പിക്കുകയുള്ളൂ.
ഒരുമണിക്കൂർ മാത്രമേ ടൗണിൽ ചെലവഴിക്കാവൂ. ഇതിനായി സമയം രേഖപ്പെടുത്തി പാസ് നൽകും.
പത്തുവയസിനു താഴെയുള്ളവരും 60 വയസിനു മുകളിലുള്ളവരും രോഗലക്ഷണമുള്ളവരും ടൗണിൽ പ്രവേശിക്കരുത്.