തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റെഡ് സോണിലെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെബാങ്ക് ഇടപാടുകൾ രാവിലെ പത്തുമുതൽ ഉച്ചയ്ക്കു രണ്ടുവരെയായിരിക്കും. മെയ് മൂന്നുവരെ നിർദേശം നിലനിൽക്കും.
ബാക്കി ജില്ലകളിൽ സാധാരണപോലെ രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ ബാങ്ക് ഇടപാട് നടത്താനാകും. ബാങ്ക് പ്രവർത്തനം പതിവുപോലെ അഞ്ചുവരെയായിരിക്കുമെന്നും സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.
ബാക്കി ജില്ലകളിൽ സാധാരണപോലെ രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ ബാങ്ക് ഇടപാട് നടത്താനാകും. ബാങ്ക് പ്രവർത്തനം പതിവുപോലെ അഞ്ചുവരെയായിരിക്കുമെന്നും സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.