തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്താന്‍ നിര്‍ദേശം. ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഒരാ ഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണമെന്നും നിർദേശമുണ്ട്.
കേന്ദ്രീകൃത മൂല്യ നിർണയമില്ല. പകരം അധ്യാപകർ വീടുകളിലിരുന്ന് മൂല്യ നിർണയം നടത്തണം. ഇത് ഈ മാസം 20 ന് ആരംഭിക്കണം. കൂടാതെ ഓൺലൈന്‍ ക്ലാസുകളും വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അസൈൻമെന്റുകളും നൽകാനും നിർദേശം നല്കി. പരീക്ഷയെ കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ നിർദേശം നൽകണം.
പരീക്ഷ നടത്തിപ്പിൽ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡം പാലിക്കണമെന്നും നിർദേശമുണ്ട്. ഗവേഷക വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി ലൈബ്രറികൾ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മുൻകരുതലോടെ ഉപയോഗിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സമിതി രൂപീകരിച്ചിരുന്നു. ആസൂത്രണ ബോർഡ് അംഗവും മുൻ കേരളാ സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബി ഇക്ബാലാണ് സമിതി അധ്യക്ഷൻ. അധ്യായന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്.
കേന്ദ്രീകൃത മൂല്യ നിർണയമില്ല. പകരം അധ്യാപകർ വീടുകളിലിരുന്ന് മൂല്യ നിർണയം നടത്തണം. ഇത് ഈ മാസം 20 ന് ആരംഭിക്കണം. കൂടാതെ ഓൺലൈന്‍ ക്ലാസുകളും വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അസൈൻമെന്റുകളും നൽകാനും നിർദേശം നല്കി. പരീക്ഷയെ കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ നിർദേശം നൽകണം.
പരീക്ഷ നടത്തിപ്പിൽ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡം പാലിക്കണമെന്നും നിർദേശമുണ്ട്. ഗവേഷക വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി ലൈബ്രറികൾ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മുൻകരുതലോടെ ഉപയോഗിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സമിതി രൂപീകരിച്ചിരുന്നു. ആസൂത്രണ ബോർഡ് അംഗവും മുൻ കേരളാ സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബി ഇക്ബാലാണ് സമിതി അധ്യക്ഷൻ. അധ്യായന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്.