കോഴിക്കോട്: കൈക്കൂലി കേസിൽ മുസ്ലിം ലീഗ് എംഎൽഎ കെ.എം. ഷാജിക്കെതിരേ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആർ ഇന്ന് കോടതിയിൽ ഹാജരാക്കും. തലശേരി കോടതിയിൽ എഫ്ഐആർ ഹാജരാക്കുമെന്നാണ് വിജിലൻസ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരേ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാ൪ അനുമതി നൽകിയത്. അഴീക്കോട് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിക്കുന്നതിന് സ്കൂൾ മാനേജ്മെന്റിൽനിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
2017 ജനുവരി 19ന് പദ്മനാഭൻ എന്ന വ്യക്തി നൽകിയ പരാതിയിന്മേലാണ് അന്വേഷണാനുമതി. പ്ലസ്ടു അനുവദിച്ചതിനു ചെലവഴിച്ച തുകയെക്കുറിച്ച് 2017ൽ സ്കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോഴാണു ഷാജിക്ക് 25 ലക്ഷം രൂപ സ്കൂൾ മാനേജ്മെന്റ് നൽകിയെന്ന വിവരം പുറത്തുവന്നത്.
കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരേ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാ൪ അനുമതി നൽകിയത്. അഴീക്കോട് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിക്കുന്നതിന് സ്കൂൾ മാനേജ്മെന്റിൽനിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
2017 ജനുവരി 19ന് പദ്മനാഭൻ എന്ന വ്യക്തി നൽകിയ പരാതിയിന്മേലാണ് അന്വേഷണാനുമതി. പ്ലസ്ടു അനുവദിച്ചതിനു ചെലവഴിച്ച തുകയെക്കുറിച്ച് 2017ൽ സ്കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോഴാണു ഷാജിക്ക് 25 ലക്ഷം രൂപ സ്കൂൾ മാനേജ്മെന്റ് നൽകിയെന്ന വിവരം പുറത്തുവന്നത്.