പാറ്റ്ന: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്ത്. രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിയ യുപിയിലെ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ബസ് അയച്ചതിന് എതിരേയാണ് നിതീഷ് കുമാറിന്റെ വിമർശനം.
യോഗി ആദിത്യനാഥിന്റെ നടപടി ദേശീയ ലോക്ക്ഡൗണിന് എതിരാണെന്ന് നിതീഷ് കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നിതീഷ് കുമാർ കത്തയയ്ക്കുകയും ചെയ്തു.
ലോക്ക്ഡൗണിനെ തുടർന്ന് കോട്ടയിൽ കുടുങ്ങിപ്പോയ വിദ്യാർഥികളെ തിരികെ എത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ മുന്നൂറോളം ബസുകളാണ് അയക്കുന്നത്. വിവിധ മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികളാണ് കോച്ചിംഗ് ഹബ്ബായ കോട്ടയിൽ കുടുങ്ങിക്കിടക്കുന്നത്.
യോഗി ആദിത്യനാഥിന്റെ നടപടി ദേശീയ ലോക്ക്ഡൗണിന് എതിരാണെന്ന് നിതീഷ് കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നിതീഷ് കുമാർ കത്തയയ്ക്കുകയും ചെയ്തു.
ലോക്ക്ഡൗണിനെ തുടർന്ന് കോട്ടയിൽ കുടുങ്ങിപ്പോയ വിദ്യാർഥികളെ തിരികെ എത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ മുന്നൂറോളം ബസുകളാണ് അയക്കുന്നത്. വിവിധ മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികളാണ് കോച്ചിംഗ് ഹബ്ബായ കോട്ടയിൽ കുടുങ്ങിക്കിടക്കുന്നത്.