റിയാദ്: കോവിഡ് വ്യാപനം തടയാൻ സൗദി അറേബ്യയിൽ കൂടുതൽ സ്ഥലങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. 24 മണിക്കൂർ കർഫ്യൂവാണ് പ്രഖ്യാപിച്ചിരിക്കുന്നത് സാംത, അൽദായർ എന്നീ പ്രദേശങ്ങളിലാണ് പുതുതായി മുഴുവൻ സമയ നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അനിശ്ചിത കാലത്തേക്കാണ് കർഫ്യൂ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ നിയമം പ്രാബല്യത്തിലായി. നേരത്തെ ഇവിടെ 11 മണിക്കൂർ കർഫ്യുവാണ് ഉണ്ടായിരുന്നത്. സാംത, അൽദായർ മേഖലകളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.
പ്രധാന നഗരങ്ങളിലെല്ലാം കഴിഞ്ഞയാഴ്ച തന്നെ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. അതേസമയം, ഫാർമസികൾ, പെട്രോൾ പന്പുകൾ, ഗ്യാസ് വിതരണ കേന്ദ്രങ്ങൾ, ബാങ്ക്, പ്ലംബർ, ഇലക്ട്രീഷ്യൻ, ജലവിതരണം, എന്നിവക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.
അനിശ്ചിത കാലത്തേക്കാണ് കർഫ്യൂ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ നിയമം പ്രാബല്യത്തിലായി. നേരത്തെ ഇവിടെ 11 മണിക്കൂർ കർഫ്യുവാണ് ഉണ്ടായിരുന്നത്. സാംത, അൽദായർ മേഖലകളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.
പ്രധാന നഗരങ്ങളിലെല്ലാം കഴിഞ്ഞയാഴ്ച തന്നെ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. അതേസമയം, ഫാർമസികൾ, പെട്രോൾ പന്പുകൾ, ഗ്യാസ് വിതരണ കേന്ദ്രങ്ങൾ, ബാങ്ക്, പ്ലംബർ, ഇലക്ട്രീഷ്യൻ, ജലവിതരണം, എന്നിവക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.