+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെളിവുണ്ടെങ്കിൽ കേസെടുക്കട്ടെ; മകന്‍റെ വിവാഹം നിർദേശങ്ങൾ പാലിച്ചെന്ന് കുമാരസ്വാമി

ബംഗളൂരു: എല്ലാവിധ നിർദേശങ്ങളും പാലിച്ചാണ് മകന്‍റെ വിവാഹം നടത്തിയതെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. വിവാഹത്തിന് മുമ്പ് എല്ലാ മുൻകരുതൽ
തെളിവുണ്ടെങ്കിൽ കേസെടുക്കട്ടെ; മകന്‍റെ വിവാഹം നിർദേശങ്ങൾ പാലിച്ചെന്ന് കുമാരസ്വാമി
ബംഗളൂരു: എല്ലാവിധ നിർദേശങ്ങളും പാലിച്ചാണ് മകന്‍റെ വിവാഹം നടത്തിയതെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. വിവാഹത്തിന് മുമ്പ് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിരുന്നു. വിവാഹ ചടങ്ങിൽ രക്തബന്ധമുള്ളവർ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടറാണ് വിവാഹത്തിന് അനുമതി നൽകിയത്. വിവാഹ ആവശ്യത്തിനുള്ള കാറുകൾക്ക് പാസും നൽകി. തങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്താൽ നടപടിയെടുക്കാൻ വെല്ലുവിളിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു. ലോകാരോഗ്യ സംഘടന എല്ലാവരും മാസ്ക്ക് ധരിക്കേണ്ടെന്ന് പറഞ്ഞതിനാലാണ് തങ്ങൾ വിവാഹ ചടങ്ങിൽ മാസ്ക് ഉപയോഗിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയുടേയും മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം. കൃഷ്ണപ്പയുടെ കൊച്ചുമകൾ രേവതിയുടേയും വിവാഹമാണ് നടന്നത്. രാമനഗര ജില്ലയിലെ ബിഡാദിക്കടുത്ത് കേതനഹള്ളിയിലെ കുടുംബവക ഫാംഹൗസിൽ അടുത്ത കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു വിവാഹം.

കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിർദേശങ്ങളും പാലിച്ചാകും വിവാഹമെന്ന് കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുത്ത വരിൽ ഭൂരിഭാഗം ആളുകളും മുഖാവരണം ധരിച്ചിരുന്നില്ല. സമൂഹ അകലവും പാടിക്കാതെയാണ് പലരും ചടങ്ങിൽ പങ്കെടുത്തത്. ഇതിന്‍റെ ചിത്രങ്ങളും പു റത്തുവന്നു. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്.

ഫെബ്രുവരി പത്തിന് ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹനിശ്ചയം നടന്നത്.
More in Latest News :