ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിയ വിദ്യാർഥികളെ തിരികെ എത്തിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരെ ബിഹാർ മുഖ്യംമന്ത്രി നിതീഷ് കുമാർ. യുപിയുടെ നടപടി കടുത്ത അനീതിയാണെന്നു പറഞ്ഞ നീതിഷ് കുമാർ കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ ദുര്‍ബപ്പെടുത്തുന്ന നീക്കമാണിതെന്നും പ്രതികരിച്ചു.
സാമൂഹിക അകലം പാലിക്കേണ്ട നിർണായക സമയത്ത് ലോക്ക്ഡൗൺ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്ന നീക്കമാണിതെന്ന് ബിജെപിയുടെ സഖ്യകക്ഷി നേതാവ് കൂടിയായ നിതീഷ് കുമാർ ആരോപിച്ചു. വിദ്യാര്‍ഥികളെ അന്യസംസ്ഥാനത്തുനിന്ന് തിരിച്ചെത്തിക്കുന്ന സര്‍ക്കാരിന് കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തെ എങ്ങനെ തടയാന്‍ കഴിയുമെന്ന് ബിഹാര്‍ ചീഫ് സെക്രട്ടറി ദീപക് കുമാർ കേന്ദ്രത്തിന് അയച്ച കത്തില്‍ ചോദിച്ചു.
കുടിയേറ്റക്കാർക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിൽ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുകയാണ്. മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നത് സമ്പന്ന വിദ്യാർഥികളായതിനാലാണ് അവരെ നാട്ടിലേക്ക് മടക്കാൻ തയാറെടുക്കുന്നതെന്നും ബിഹാർ ചീഫ് സെക്രട്ടറി ആരോപിക്കുന്നു.
സാമൂഹിക അകലം പാലിക്കേണ്ട നിർണായക സമയത്ത് ലോക്ക്ഡൗൺ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്ന നീക്കമാണിതെന്ന് ബിജെപിയുടെ സഖ്യകക്ഷി നേതാവ് കൂടിയായ നിതീഷ് കുമാർ ആരോപിച്ചു. വിദ്യാര്‍ഥികളെ അന്യസംസ്ഥാനത്തുനിന്ന് തിരിച്ചെത്തിക്കുന്ന സര്‍ക്കാരിന് കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തെ എങ്ങനെ തടയാന്‍ കഴിയുമെന്ന് ബിഹാര്‍ ചീഫ് സെക്രട്ടറി ദീപക് കുമാർ കേന്ദ്രത്തിന് അയച്ച കത്തില്‍ ചോദിച്ചു.
കുടിയേറ്റക്കാർക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിൽ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുകയാണ്. മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നത് സമ്പന്ന വിദ്യാർഥികളായതിനാലാണ് അവരെ നാട്ടിലേക്ക് മടക്കാൻ തയാറെടുക്കുന്നതെന്നും ബിഹാർ ചീഫ് സെക്രട്ടറി ആരോപിക്കുന്നു.