കുവൈത്ത്: കുവൈത്തില്‍ മലയാളി യുവാവ് പനിയും ശ്വാസംമുട്ടലും മൂലം മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര മായം അമ്പൂരി വെട്ടുകല്ലേൽ സെബാസ്റ്റിൻ ജോസഫ് - റോസമ്മ ദമ്പതികളുടെ മകൻ ജോജോ സെബാസ്റ്റിൻ (34) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായ ജോജോ മെഹബുള്ള ബ്ലോക്ക് ഒന്നിൽ ആയിരുന്നു താമസം.
ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇവര്‍ നാട്ടിലാണ്. മൂന്നു ദിവസം മുന്‍പ് പനിയെത്തുടർന്നു ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. വെള്ളിയാഴ്ച ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നു സുഹൃത്തുക്കള്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ സുഹൃത്തുക്കള്‍ക്കൊപ്പം മെഹബുള്ള ക്ലിനിക്കില്‍ എത്തി. ഇവിടെനിന്ന് പിന്നീട് ആംബുലന്‍സില്‍ അദാന്‍ ആശുപത്രിയിലേക്കു മാറ്റി.
എന്നാല്‍, ഒന്നോടെ മരണം സംഭവിച്ചെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം കോവിഡ്-19 പരിശോധനയ്ക്കു ശേഷം വിട്ടുനൽകും.
ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇവര്‍ നാട്ടിലാണ്. മൂന്നു ദിവസം മുന്‍പ് പനിയെത്തുടർന്നു ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. വെള്ളിയാഴ്ച ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നു സുഹൃത്തുക്കള്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ സുഹൃത്തുക്കള്‍ക്കൊപ്പം മെഹബുള്ള ക്ലിനിക്കില്‍ എത്തി. ഇവിടെനിന്ന് പിന്നീട് ആംബുലന്‍സില്‍ അദാന്‍ ആശുപത്രിയിലേക്കു മാറ്റി.
എന്നാല്‍, ഒന്നോടെ മരണം സംഭവിച്ചെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം കോവിഡ്-19 പരിശോധനയ്ക്കു ശേഷം വിട്ടുനൽകും.