+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മധ്യപ്രദേശിൽ ഒറ്റയ്ക്കു ഭരിച്ച് റിക്കാർഡിട്ട് ചൗഹാൻ; കോവിഡ് മുനന്പിലും ആരോഗ്യമന്ത്രിയില്ല

ഭോപ്പാൽ: ഒറ്റയ്ക്കു ഭരിച്ച് റിക്കാർഡിട്ട് മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ. മാർച്ച് 23ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചൗഹാന്‍റെ മന്ത്
മധ്യപ്രദേശിൽ ഒറ്റയ്ക്കു ഭരിച്ച് റിക്കാർഡിട്ട് ചൗഹാൻ; കോവിഡ് മുനന്പിലും ആരോഗ്യമന്ത്രിയില്ല
ഭോപ്പാൽ: ഒറ്റയ്ക്കു ഭരിച്ച് റിക്കാർഡിട്ട് മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ. മാർച്ച് 23-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചൗഹാന്‍റെ മന്ത്രിസഭയിൽ ഇതുവരെ മന്ത്രിപോലുമില്ല. 25 ദിവസമായി മധ്യപ്രദേശിൽ ചൗഹാന്‍റെ ഏകാംഗ ഭരണമാണ്.

മന്ത്രിമാരില്ലാതെ ഒറ്റയ്ക്ക് ഭരിക്കുന്ന കാര്യത്തിൽ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ റിക്കാർഡാണ് ചൗഹാൻ തകർത്തത്. കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 24 ദിവസത്തിനുശേഷമാണ് യെദിയൂരപ്പ മന്ത്രിസഭ രൂപീകരിച്ചത്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യങ്ങളാണ് ചൗഹാനു പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണു റിപ്പോർട്ട്. കോണ്‍ഗ്രസ് വിട്ടുവന്ന 22 എംഎൽഎമാരിൽ ആറ് പേരെ മന്ത്രിമാരാക്കണം എന്നാണു സിന്ധ്യ ആവശ്യപ്പെടുന്നത്.

രാജ്യം കോവിഡ് വ്യാപനത്തിലേക്കു നീങ്ങവെയാണ് മധ്യപ്രദേശിൽ സിന്ധ്യ കമൽനാഥ് സർക്കാരിനെ വലിച്ചിട്ടു ബിജെപിയിലേക്കു പോയത്. തൊട്ടുപിന്നാലെ രാജ്യം സന്പൂർണ ലോക്ഡൗണിലേക്ക് നീങ്ങി.

ആരോഗ്യമന്ത്രിയില്ലാത്ത മധ്യപ്രദേശിൽ ഇതുവരെ 1299 പേർക്കാണു കോവിഡ് ബാധിച്ചിരിക്കുന്നത്. ആരോഗ്യസെക്രട്ടറിക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇൻഡോറിൽ കോവിഡ് പടർന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തിലും മന്ത്രിസഭ രൂപീകരിക്കാൻ ചൗഹാനു കഴിയാത്തതിൽ വിമർശനവുമായി മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തുണ്ട്.
More in Latest News :