തിരുവനന്തപുരം: കെ.എം. ഷാജിക്കെതിരെ അഴിമതി ആരോപണക്കേസിൽ വിജിലൻസ് കേസെടുത്ത നടപടിയെ വിമർശിച്ച് കോണ്ഗ്രസ് എംഎൽഎ ഷാഫി പറന്പിൽ. മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണെന്നും കേരളത്തിൽ ഇനി മറ്റൊരു അമിത് ഷാ വേണ്ടെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
സുരേന്ദ്രന് തെറ്റിയിട്ടില്ല. കേരളത്തിലെ അമിത് ഷായെ തന്നെയാണയാൾ പിന്തുണച്ചത്. കേരളത്തിൽ ഇനി മറ്റൊരു അമിത് ഷാ വേണ്ട. മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ്. ഏകാധിപതികളുടെ വിമർശനങ്ങളോടുള്ള അസഹിഷ്ണുതക്കു മരുന്ന് പിആർ ഏജൻസിക്ക് കുറിക്കാൻ കഴിയില്ല. തൽക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ടെന്നു ഷാഫി പറഞ്ഞു.
പിണറായി വിജയനെ ഞങ്ങളും ഓർമ്മപെടുത്തുന്നു ഇതു കേരളമാണ്. സ്പ്രിങ്ക്ളറിലും നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം. അത് ഈ വേട്ടയാടലുകൾകൊണ്ട് ഒന്നും നടക്കില്ല. ആർജവത്തിന്റെ ഒരംശം ഉണ്ടെങ്കിൽ സ്പ്രിങ്ക്ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം. വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ. കെ.എം. ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും ഷാഫി വ്യക്തമാക്കി.
സുരേന്ദ്രന് തെറ്റിയിട്ടില്ല. കേരളത്തിലെ അമിത് ഷായെ തന്നെയാണയാൾ പിന്തുണച്ചത്. കേരളത്തിൽ ഇനി മറ്റൊരു അമിത് ഷാ വേണ്ട. മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ്. ഏകാധിപതികളുടെ വിമർശനങ്ങളോടുള്ള അസഹിഷ്ണുതക്കു മരുന്ന് പിആർ ഏജൻസിക്ക് കുറിക്കാൻ കഴിയില്ല. തൽക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ടെന്നു ഷാഫി പറഞ്ഞു.
പിണറായി വിജയനെ ഞങ്ങളും ഓർമ്മപെടുത്തുന്നു ഇതു കേരളമാണ്. സ്പ്രിങ്ക്ളറിലും നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം. അത് ഈ വേട്ടയാടലുകൾകൊണ്ട് ഒന്നും നടക്കില്ല. ആർജവത്തിന്റെ ഒരംശം ഉണ്ടെങ്കിൽ സ്പ്രിങ്ക്ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം. വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ. കെ.എം. ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും ഷാഫി വ്യക്തമാക്കി.