ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗ വ്യാപനത്തിന്റെ തോത് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് മാർച്ച് ആദ്യവാരം കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ദിവസത്തിൽ ഇരട്ടിക്കുന്നതായിരുന്നു രാജ്യത്തെ സ്ഥിതി. എന്നാൽ കഴിഞ്ഞ ഏഴ് ദിവസം ഇത് 6.2 ദിവസമായി മാറി.
ലോക്ക്ഡൗൺ കാരണമാണ് രോഗവ്യാപന തോത് കുറഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. പുതിയ കേസുകളുടെ വളർച്ചയിലും 40 ശതമാനം ഇടിവുണ്ടായി. നാല് ശതമാനം മാത്രമാണ് നിലവിലെ രാജ്യത്തെ രോഗ വ്യാപന തോത്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
രോഗം ഭേദമാകുന്നവരുടെ തോതിലും വർധനവുണ്ടായിട്ടുണ്ട്. 13 ശതമാനമാണ് രോഗം ഭേദമാകുന്നവരുടെ നിരക്ക്. കേരളം ഉൾപ്പെടെ 19 സംസ്ഥാനങ്ങളിൽ രോഗ വ്യാപനം ദേശീയ ശരാശരിയേക്കാൾ കുറവാണ്. കേരളത്തിൽ താഴേത്തട്ടിലുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണ് രോഗവ്യാപനം കുറയ്ക്കാൻ ഇടയാക്കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
ലോക്ക്ഡൗൺ കാരണമാണ് രോഗവ്യാപന തോത് കുറഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. പുതിയ കേസുകളുടെ വളർച്ചയിലും 40 ശതമാനം ഇടിവുണ്ടായി. നാല് ശതമാനം മാത്രമാണ് നിലവിലെ രാജ്യത്തെ രോഗ വ്യാപന തോത്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
രോഗം ഭേദമാകുന്നവരുടെ തോതിലും വർധനവുണ്ടായിട്ടുണ്ട്. 13 ശതമാനമാണ് രോഗം ഭേദമാകുന്നവരുടെ നിരക്ക്. കേരളം ഉൾപ്പെടെ 19 സംസ്ഥാനങ്ങളിൽ രോഗ വ്യാപനം ദേശീയ ശരാശരിയേക്കാൾ കുറവാണ്. കേരളത്തിൽ താഴേത്തട്ടിലുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണ് രോഗവ്യാപനം കുറയ്ക്കാൻ ഇടയാക്കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.