+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാലറി ചലഞ്ചിന് ബദൽ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നിർദേശിച്ച സാലറി ചലഞ്ചിന് ബദൽ മാർഗം തേടി സർക്കാർ. സാലറി ചലഞ്ച് ഒഴിവാക്കി ഡിഎ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാ
സാലറി ചലഞ്ചിന് ബദൽ
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നിർദേശിച്ച സാലറി ചലഞ്ചിന് ബദൽ മാർഗം തേടി സർക്കാർ. സാലറി ചലഞ്ച് ഒഴിവാക്കി ഡിഎ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്തശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളു.

കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം സംഭാവനയായി സ്വീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ സാലറി ചലഞ്ചിനായി ആരെയും നിർബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സ്വമേധയാ സംഭാവനയ്ക്കായി അഭ്യർഥിച്ചാൽ എല്ലാ ജീവനക്കാരും സഹകരിക്കില്ല എന്നതിനാലാണ് ക്ഷാമബത്ത മരവിപ്പിക്കുന്നത് ആലോചിക്കുന്നത്. നിലവിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്‍റെ 20 ശതമാനമാണ് ക്ഷാമബത്ത. ഇത് അഞ്ചുമാസത്തേക്ക്‌ മരവിപ്പിച്ച് ദുരിതാശ്വാസനിധിയിലേക്ക്‌ മാറ്റാനാണ് ആലോചന.

അഞ്ചുമാസത്തെ ക്ഷാമബത്ത മരവിപ്പിച്ചാൽ ഒരുമാസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമാവും.
More in Latest News :