ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 12,000 പിന്നിട്ടു. നിലവിൽ 12,380 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും രാജ്യത്ത് ഉയരുകയാണ്. 414 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഓരോ ദിവസവും ആയിരത്തിന് മുകളിൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതു വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.
പരിശോധനക്ക് വിധേയമാക്കുന്നവരുടെ എണ്ണം വർധിപ്പിക്കണമെന്ന് ഐസിഎംആർ ആവശ്യപ്പെട്ടു. 10,447 പേരാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. നാല് സംസ്ഥാനങ്ങളിൽ ആയിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 2,916 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 187 പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ മരിച്ചത്.
തമിഴ്നാട്ടിൽ 1,242 പേർക്കാണ് രോഗബാധയുള്ളത്. 14 പേരാണ് ഇവിടെ മരിച്ചത്. രാജസ്ഥാനിൽ 1,023 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 1,578 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മധ്യപ്രദേശ് 53, ഡൽഹി 32, ഗുജറാത്ത് 33, തമിഴ്നാട് 14, തെലുങ്കാന 14, പഞ്ചാബ് 13, ആന്ധ്രാപ്രദേശ് 14 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ.
പരിശോധനക്ക് വിധേയമാക്കുന്നവരുടെ എണ്ണം വർധിപ്പിക്കണമെന്ന് ഐസിഎംആർ ആവശ്യപ്പെട്ടു. 10,447 പേരാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. നാല് സംസ്ഥാനങ്ങളിൽ ആയിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 2,916 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 187 പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ മരിച്ചത്.
തമിഴ്നാട്ടിൽ 1,242 പേർക്കാണ് രോഗബാധയുള്ളത്. 14 പേരാണ് ഇവിടെ മരിച്ചത്. രാജസ്ഥാനിൽ 1,023 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 1,578 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മധ്യപ്രദേശ് 53, ഡൽഹി 32, ഗുജറാത്ത് 33, തമിഴ്നാട് 14, തെലുങ്കാന 14, പഞ്ചാബ് 13, ആന്ധ്രാപ്രദേശ് 14 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ.