ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് ബാധ ഏറ്റവും കൂടുതൽ നാശം വിതച്ചത് ന്യൂയോർക്കിലാണ്. ഇവിടെ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കാൻ അധികൃതർ തീരുമാനിച്ചു. ഗവർണർ ആൻഡ്രൂ കുമോയാണ് ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഓർഡർ ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് അറിയിച്ച കുമോ അമേരിക്കയോ ന്യൂയോർക്കോ ഒന്നും ഇപ്പോഴും പൂർണ സുരക്ഷിതമായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 752 പേർക്കാണ് ന്യൂയോർക്കിൽ ജീവൻ നഷ്ടപ്പെട്ടത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും ജീവൻ നഷ്ടപ്പെട്ടതുമെല്ലാം ന്യൂയോർക്കിലാണ്. നേരത്തെ, മറ്റു പലരാജ്യങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു.
ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഓർഡർ ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് അറിയിച്ച കുമോ അമേരിക്കയോ ന്യൂയോർക്കോ ഒന്നും ഇപ്പോഴും പൂർണ സുരക്ഷിതമായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 752 പേർക്കാണ് ന്യൂയോർക്കിൽ ജീവൻ നഷ്ടപ്പെട്ടത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും ജീവൻ നഷ്ടപ്പെട്ടതുമെല്ലാം ന്യൂയോർക്കിലാണ്. നേരത്തെ, മറ്റു പലരാജ്യങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു.