വാഷിംഗ്ടണ് ഡിസി: ലോകാരോഗ്യ സംഘടനയ്ക്കെതിരായ രൂക്ഷ വിമർശനങ്ങൾ ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്താണ് നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് വ്യക്തമായി അറിയാവുന്നതാണ്. ചൈനീസ് അതിർത്തി അടയ്ക്കാനുള്ള അമേരിക്കൻ നീക്കത്തെ ലോകാരോഗ്യ സംഘടന എതിർത്തിരുന്നു- ട്രംപ് ചൂണ്ടിക്കാട്ടി.
ദുഃഖകരമായ അവസ്ഥ എന്തെന്നാൽ മറ്റ് രാജ്യങ്ങളെല്ലാം തന്നെ ലോകാരോഗ്യ സംഘടനയേ മാത്രമാണ് വിശ്വസിച്ചത്. ഒരു രാജ്യങ്ങളും ഒരു നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിയില്ല. എന്നാൽ, ഇതിന്റെയൊക്കെ ഫലമെന്താണെന്ന് ഇറ്റലിയിലും സ്പെയിനിലും ഫ്രാൻസിലുമെല്ലാം നമ്മൾ കണ്ടതാണ്- ട്രംപ് പറഞ്ഞു.
ഇതൊക്കെകൊണ്ടാണ് ഡബ്ല്യൂഎച്ച്ഒ ചൈനയ്ക്ക് ഒപ്പം മാത്രമാണ് നിൽക്കുന്നത് എന്ന് താൻ പറഞ്ഞതെന്നും ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക നിർത്തിയത് വിവാദമായ സാഹചര്യത്തിലാണ് വീണ്ടും വിമർശനങ്ങളുമായി ട്രംപ് രംഗത്തെത്തിയത്.
ദുഃഖകരമായ അവസ്ഥ എന്തെന്നാൽ മറ്റ് രാജ്യങ്ങളെല്ലാം തന്നെ ലോകാരോഗ്യ സംഘടനയേ മാത്രമാണ് വിശ്വസിച്ചത്. ഒരു രാജ്യങ്ങളും ഒരു നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിയില്ല. എന്നാൽ, ഇതിന്റെയൊക്കെ ഫലമെന്താണെന്ന് ഇറ്റലിയിലും സ്പെയിനിലും ഫ്രാൻസിലുമെല്ലാം നമ്മൾ കണ്ടതാണ്- ട്രംപ് പറഞ്ഞു.
ഇതൊക്കെകൊണ്ടാണ് ഡബ്ല്യൂഎച്ച്ഒ ചൈനയ്ക്ക് ഒപ്പം മാത്രമാണ് നിൽക്കുന്നത് എന്ന് താൻ പറഞ്ഞതെന്നും ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക നിർത്തിയത് വിവാദമായ സാഹചര്യത്തിലാണ് വീണ്ടും വിമർശനങ്ങളുമായി ട്രംപ് രംഗത്തെത്തിയത്.