ന്യൂഡൽഹി: ലോക്ക് ഡൗണിൽ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന 180 പാകിസ്ഥാൻ പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 41 പേരെ തിരിച്ചയക്കും. വ്യാഴാഴ്ച വാഗാ-അട്ടാരി അതിർത്തി വഴിയാണ് ഇവരെ തിരികെ അയയ്ക്കുന്നത്.
രാജ്യത്ത് കുടുങ്ങിയ 180 പാക് പൗരന്മാർക്ക് തിരിച്ചുപോവണമെന്നും അതിനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് പാക് ഹൈക്കമ്മീഷൻ വിദേശകാര്യമന്ത്രാലയ അധികൃതരെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.
ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച തിരിച്ചുപോവുന്ന 41 പാക് സ്വദേശികൾ ഉള്ളത്. മടങ്ങിപ്പോവുന്ന എല്ലാവരേയും ഇന്ത്യൻ വ്യവസ്ഥകൾ പ്രകാരമുള്ള പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. നേരത്തെ, ലോക്ക് ഡൗണിനെ തുടർന്ന് വാഗാ അതിർത്തിയും അടച്ചിട്ടിരുന്നു.
രാജ്യത്ത് കുടുങ്ങിയ 180 പാക് പൗരന്മാർക്ക് തിരിച്ചുപോവണമെന്നും അതിനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് പാക് ഹൈക്കമ്മീഷൻ വിദേശകാര്യമന്ത്രാലയ അധികൃതരെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.
ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച തിരിച്ചുപോവുന്ന 41 പാക് സ്വദേശികൾ ഉള്ളത്. മടങ്ങിപ്പോവുന്ന എല്ലാവരേയും ഇന്ത്യൻ വ്യവസ്ഥകൾ പ്രകാരമുള്ള പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. നേരത്തെ, ലോക്ക് ഡൗണിനെ തുടർന്ന് വാഗാ അതിർത്തിയും അടച്ചിട്ടിരുന്നു.