ന്യൂഡൽഹി: മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വേർത്തിരിക്കുന്നവരാണ് രാജ്യത്തിന്റെ ശത്രുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗുജറാത്തില്‍ കോവിഡ് രോഗികളെ മതാടിസ്ഥാനത്തില്‍ പ്രത്യേക വാര്ഡുകളിലാക്കിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
നമ്മൾ ഒരു സമൂഹമാണ്. വിനാശകരമായ ഒരു മഹാമാരിയിൽനിന്ന് രക്ഷിക്കാനാണ് നാം പോരാടുന്നത്. ഇപ്പോൾ ജനങ്ങളെ തമ്മിൽ വേർതിരിക്കരുതെന്നും അവർ പറഞ്ഞു. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും രാജ്യത്തിന്റെയും ജനങ്ങളുടെയും ശത്രുവാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലാണ് കോവിഡ് ബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ തരംതിരിച്ചു പാർപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ഹിന്ദു, മുസ്ലിം എന്നീ പേരുകളിലായി വാര്‍ഡുകള്‍ തിരിച്ചിരിക്കുന്നുവെന്ന് ദ് ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന് മെഡിക്കല്‍ സുപ്രണ്ടന്റ് ഡോ. ഗുണ്വന്ത് എച്ച്. റത്തോഡ് പറഞ്ഞു.
നമ്മൾ ഒരു സമൂഹമാണ്. വിനാശകരമായ ഒരു മഹാമാരിയിൽനിന്ന് രക്ഷിക്കാനാണ് നാം പോരാടുന്നത്. ഇപ്പോൾ ജനങ്ങളെ തമ്മിൽ വേർതിരിക്കരുതെന്നും അവർ പറഞ്ഞു. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും രാജ്യത്തിന്റെയും ജനങ്ങളുടെയും ശത്രുവാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലാണ് കോവിഡ് ബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ തരംതിരിച്ചു പാർപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ഹിന്ദു, മുസ്ലിം എന്നീ പേരുകളിലായി വാര്‍ഡുകള്‍ തിരിച്ചിരിക്കുന്നുവെന്ന് ദ് ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന് മെഡിക്കല്‍ സുപ്രണ്ടന്റ് ഡോ. ഗുണ്വന്ത് എച്ച്. റത്തോഡ് പറഞ്ഞു.