ന്യുയോർക്ക്: രാജ്യത്തെ കോവിഡ് മരണനിരക്കിൽ റിക്കാർഡിട്ട് അമേരിക്ക. 2,228 ആളുകൾ 24 മണിക്കൂറിനിടെ അമേരിക്കയിൽ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ അമേരിക്കയിലെ ആകെ മരണനിരക്ക് 28,300 ആയി ഉയർന്നു.
ലോകത്തെ മൂന്നാമത് ജനസംഖ്യയുള്ള രാജ്യമായ അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം ആറു ലക്ഷം പിന്നിട്ടിരുന്നു. മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണമെന്ന് ജോണ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പറയുന്നു.
ബുധനാഴ്ച മരിച്ച 2,228 എന്ന കണക്കാണ് അമേരിക്കയിൽ പുതിയ റിക്കാർഡ് കുറിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ 2,069 ആയിരുന്നു ഇതിനു മുന്പുള്ള കൂടിയ മരണനിരക്ക്.
അമേരിക്കയിൽ 3,778 പേരുടെ മരണംകൂടി കോവിഡ് സാധ്യതയിൽ ഉൾപ്പെട്ടേക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ ഇത് ആകെ മരണത്തിന്റെ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
ലോകത്തെ മൂന്നാമത് ജനസംഖ്യയുള്ള രാജ്യമായ അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം ആറു ലക്ഷം പിന്നിട്ടിരുന്നു. മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണമെന്ന് ജോണ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പറയുന്നു.
ബുധനാഴ്ച മരിച്ച 2,228 എന്ന കണക്കാണ് അമേരിക്കയിൽ പുതിയ റിക്കാർഡ് കുറിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ 2,069 ആയിരുന്നു ഇതിനു മുന്പുള്ള കൂടിയ മരണനിരക്ക്.
അമേരിക്കയിൽ 3,778 പേരുടെ മരണംകൂടി കോവിഡ് സാധ്യതയിൽ ഉൾപ്പെട്ടേക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ ഇത് ആകെ മരണത്തിന്റെ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.