കോഴിക്കോട്: മാഹിയിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സന്പർക്ക പട്ടികയിലുള്ള അഴിയൂർ സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഴിയൂരിലെ നാല്, അഞ്ച് വാർഡുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മാഹി അതിർത്തിയുമായി ബന്ധപ്പെടുന്ന ഏഴ് സ്ഥലങ്ങൾ അടച്ചു പോലീസ്-റവന്യൂ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു.
അഴിയൂർ ഗ്രാമ പഞ്ചായത്തിലെ കടകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ എട്ട് മണി മുതൽ 11 മണി വരെയേ കടകൾ തുറക്കാൻ പാടുള്ളു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ നാല്, അഞ്ച് വാർഡുകളിൽ ഒഴികെ രണ്ടു വരെ പ്രവർത്തിക്കാൻ അനുവദിക്കും. ജനങ്ങൾ പുറത്തിറങ്ങുന്നതു പൂർണമായും നിയന്ത്രിക്കും. പൊതുപ്രവേശന മാർഗങ്ങളിൽ പോലീസിന്റെ കർശന പരിശോധന ഉണ്ടാകും.
കൊറോണ ബാധ സ്ഥിരീകരിച്ച ആളുമായി നേരിട്ട് സന്പർക്കമുള്ള 20 പേരെ വടകരയിലെ കൊറോണ ഐസൊലേഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും സ്രവം പരിശോധനക്കായി എടുത്തു. നേരിട്ട് സന്പർക്കമില്ലാത്ത 26 പേരെ വീടുകളിൽ നിരീക്ഷണത്തിലേക്ക് മാറ്റി. നിലവിൽ 132 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
അഴിയൂർ ഗ്രാമ പഞ്ചായത്തിലെ കടകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ എട്ട് മണി മുതൽ 11 മണി വരെയേ കടകൾ തുറക്കാൻ പാടുള്ളു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ നാല്, അഞ്ച് വാർഡുകളിൽ ഒഴികെ രണ്ടു വരെ പ്രവർത്തിക്കാൻ അനുവദിക്കും. ജനങ്ങൾ പുറത്തിറങ്ങുന്നതു പൂർണമായും നിയന്ത്രിക്കും. പൊതുപ്രവേശന മാർഗങ്ങളിൽ പോലീസിന്റെ കർശന പരിശോധന ഉണ്ടാകും.
കൊറോണ ബാധ സ്ഥിരീകരിച്ച ആളുമായി നേരിട്ട് സന്പർക്കമുള്ള 20 പേരെ വടകരയിലെ കൊറോണ ഐസൊലേഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും സ്രവം പരിശോധനക്കായി എടുത്തു. നേരിട്ട് സന്പർക്കമില്ലാത്ത 26 പേരെ വീടുകളിൽ നിരീക്ഷണത്തിലേക്ക് മാറ്റി. നിലവിൽ 132 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.