തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദം അനാവശ്യമെന്നും കോവിഡിനെതിരായ പോരാട്ടത്തിൽ ഇതു ഗുണപരമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഇടപാടിൽ അഴിമതിയില്ലെന്നും ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു.
നിയമസാധുതയുള്ള കരാറാണു സ്പ്രിങ്ക്ളറുമായുള്ളത്. വ്യക്തികളുടെ വിവരങ്ങൾ ആർക്കും കൈമാറില്ല. വ്യക്തിഗത വിവരങ്ങളുടെ പൂർണനിയന്ത്രണവും ഉടമസ്ഥതയും സി ഡിറ്റിനായിരിക്കും. വിവരശേഖരണം സർക്കാർ ഉടമസ്ഥതയിൽ തന്നെയാണ്. ഈ വിവരങ്ങൾ മറ്റൊരു കാര്യത്തിനും ഉപയോഗപ്പെടുത്തില്ല. നൽകുന്ന വിവരങ്ങൾ എന്തെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് വിവരം നൽകുന്നവരെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവരശേഖരണ സോഫ്റ്റ്വെയർ സി ഡിറ്റിന് കൈമാറും. ഡാറ്റ സൂക്ഷിക്കുന്നത് ഇന്ത്യയിലെ സെർവറിൽ തന്നെയാക്കും. സെപ്റ്റംബർ 24 വരെ കന്പനിയുടെ സേവനം സൗജന്യമാണ്. കരാറിൽ യാതൊരു സാന്പത്തികബാധ്യതയില്ല. അതുകൊണ്ട് അഴിമതിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രമുഖ കന്പനികൾക്കെതിരെ പല കേസുകളും നിയമനടപടികളും ഉണ്ടാകാം. അതുകൊണ്ടുതന്നെ ഡേറ്റ തട്ടിപ്പിൽ കേസ് നേരിടുന്ന കന്പനി എന്ന ആരോപണത്തിൽ കഴന്പില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിയമസാധുതയുള്ള കരാറാണു സ്പ്രിങ്ക്ളറുമായുള്ളത്. വ്യക്തികളുടെ വിവരങ്ങൾ ആർക്കും കൈമാറില്ല. വ്യക്തിഗത വിവരങ്ങളുടെ പൂർണനിയന്ത്രണവും ഉടമസ്ഥതയും സി ഡിറ്റിനായിരിക്കും. വിവരശേഖരണം സർക്കാർ ഉടമസ്ഥതയിൽ തന്നെയാണ്. ഈ വിവരങ്ങൾ മറ്റൊരു കാര്യത്തിനും ഉപയോഗപ്പെടുത്തില്ല. നൽകുന്ന വിവരങ്ങൾ എന്തെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് വിവരം നൽകുന്നവരെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവരശേഖരണ സോഫ്റ്റ്വെയർ സി ഡിറ്റിന് കൈമാറും. ഡാറ്റ സൂക്ഷിക്കുന്നത് ഇന്ത്യയിലെ സെർവറിൽ തന്നെയാക്കും. സെപ്റ്റംബർ 24 വരെ കന്പനിയുടെ സേവനം സൗജന്യമാണ്. കരാറിൽ യാതൊരു സാന്പത്തികബാധ്യതയില്ല. അതുകൊണ്ട് അഴിമതിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രമുഖ കന്പനികൾക്കെതിരെ പല കേസുകളും നിയമനടപടികളും ഉണ്ടാകാം. അതുകൊണ്ടുതന്നെ ഡേറ്റ തട്ടിപ്പിൽ കേസ് നേരിടുന്ന കന്പനി എന്ന ആരോപണത്തിൽ കഴന്പില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.