അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. മുഖ്യമന്ത്രിക്ക് യാതൊരുവിധ രോഗലക്ഷണങ്ങൾ ഇല്ലെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്നും വിജയ് രൂപാനിയെ പരിശോധിച്ച ഡോക്ടമാർ അറിയിച്ചു.
അതേസമയം വിജയ് രൂപാനി 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരും. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആർക്കും പ്രവേശനമുണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ സെക്രട്ടറി അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച ഗുജറാത്ത് കോണ്ഗ്രസ് എംഎൽഎ ഇമ്രാൻ ഖെദവാലയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായാണു രൂപാനിയെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.
രൂപാനിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ, നിരവധി മാധ്യമ പ്രവർത്തകർ തുടങ്ങിയവരുമായും കോണ്ഗ്രസ് എംഎൽഎ അടുത്തിടപഴകിയിട്ടുണ്ട്.
അതേസമയം വിജയ് രൂപാനി 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരും. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആർക്കും പ്രവേശനമുണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ സെക്രട്ടറി അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച ഗുജറാത്ത് കോണ്ഗ്രസ് എംഎൽഎ ഇമ്രാൻ ഖെദവാലയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായാണു രൂപാനിയെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.
രൂപാനിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ, നിരവധി മാധ്യമ പ്രവർത്തകർ തുടങ്ങിയവരുമായും കോണ്ഗ്രസ് എംഎൽഎ അടുത്തിടപഴകിയിട്ടുണ്ട്.