അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ക്വാറന്റൈനിൽ. കോവിഡ് സ്ഥിരീകരിച്ച ഗുജറാത്ത് കോണ്ഗ്രസ് എംഎൽഎ ഇമ്രാൻ ഖെദവാലയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായാണു രൂപാനി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച കോവിഡ് പരിശോധനയ്ക്കു ശേഷമാണു മുഖ്യമന്ത്രി ക്വാറന്റൈനിൽ പ്രവേശിച്ചത്. രൂപാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു. നിലവിൽ മുഖ്യമന്ത്രിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും വീട്ടിലിരിന്നുകൊണ്ടുതന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപാനി നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രൂപാനിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കുശേഷമാണു കോണ്ഗ്രസ് എംഎൽഎയായ ഇമ്രാൻ ഖെദവാലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രൂപാനിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ, നിരവധി മാധ്യമ പ്രവർത്തകർ തുടങ്ങിയവരുമായും കോണ്ഗ്രസ് എംഎൽഎ അടുത്തിടപഴകിയിട്ടുണ്ട്.
ബുധനാഴ്ച കോവിഡ് പരിശോധനയ്ക്കു ശേഷമാണു മുഖ്യമന്ത്രി ക്വാറന്റൈനിൽ പ്രവേശിച്ചത്. രൂപാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു. നിലവിൽ മുഖ്യമന്ത്രിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും വീട്ടിലിരിന്നുകൊണ്ടുതന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപാനി നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രൂപാനിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കുശേഷമാണു കോണ്ഗ്രസ് എംഎൽഎയായ ഇമ്രാൻ ഖെദവാലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രൂപാനിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ, നിരവധി മാധ്യമ പ്രവർത്തകർ തുടങ്ങിയവരുമായും കോണ്ഗ്രസ് എംഎൽഎ അടുത്തിടപഴകിയിട്ടുണ്ട്.