കണ്ണൂർ: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ ബിജെപി നേതാവായ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് സിപിഎം നേതാവ് പി. ജയരാജൻ. വിഷയം ശ്രദ്ധയിൽപെട്ടത് മുതൽ ഇരയ്ക്ക് നീതി ലഭിക്കാൻ പാർട്ടി കൃത്യമായി ഇടപെട്ടിരുന്നു. ഇപ്പോൾ വിമർശനം ഉന്നയിക്കുന്ന മുസ്ലിം ലീഗും കോൺഗ്രസും ഈ വിഷയത്തിൽ തുടക്കത്തിൽ മൗനത്തിലായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. അതിനാൽ തന്നെ ലോക്ഡൗണിന്റെ ആനുകൂല്യം പ്രതിക്ക് ലഭിച്ചു. പ്രതി ഒളിവിൽ കഴിയുന്നത് ആർഎസ്എസ് സഹായത്തോടെയാണ്. സംഭവത്തിൽ യുഡിഎഫിന്റെ രാഷ്ട്രിയ അജണ്ട മനസിലാക്കണമെന്നും പി.ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. അതിനാൽ തന്നെ ലോക്ഡൗണിന്റെ ആനുകൂല്യം പ്രതിക്ക് ലഭിച്ചു. പ്രതി ഒളിവിൽ കഴിയുന്നത് ആർഎസ്എസ് സഹായത്തോടെയാണ്. സംഭവത്തിൽ യുഡിഎഫിന്റെ രാഷ്ട്രിയ അജണ്ട മനസിലാക്കണമെന്നും പി.ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.