ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം. ഇത്തവണത്തെ കാലവർഷത്തിന്റെ മൊത്ത ശരാശി 100 ശതമാനം ആയിരിക്കും. ഇത് “സാധാരണ” വിഭാഗത്തിൽ പെടുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ എം. മൊഹാപത്ര പറഞ്ഞു. മൺസൂൺ ആരംഭവും പിൻവാങ്ങൽ സമയത്തിലും ഇത്തവണ വ്യത്യാസം ഉണ്ടാകുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രാജീവൻ അറിയിച്ചു.
എന്നാല്‍ കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതിയില്‍ മാറ്റമില്ല. ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം കേരള തീരത്ത് എത്തും. മണ്‍സൂണിന്റെ ലോംഗ് പീരിയഡ് ആവറേജ് ഇത്തവണ നുറു ശതമാനം ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. അതിനര്‍ഥം രാജ്യത്ത് മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നാണ്. ഇതില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും ഡയറക്ടര്‍ ജനറല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജൂൺ, ജൂലായ്, ആഗസ്റ്റു മാസങ്ങളിലാണ് കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നത്. ആഫ്രിക്കയുടെ കിഴക്കൻതീരത്തുനിന്ന് അറബിക്കടലിലൂടെ വീശുന്ന മൺസൂൺ കാറ്റാണ് കേരളത്തിന് മഴ നൽകുന്നത്. കേരളത്തിന്റെ ജീവനാഡിയായാണ് കാലവർഷം അറിയപ്പെടുന്നത്.
എന്നാല്‍ കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതിയില്‍ മാറ്റമില്ല. ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം കേരള തീരത്ത് എത്തും. മണ്‍സൂണിന്റെ ലോംഗ് പീരിയഡ് ആവറേജ് ഇത്തവണ നുറു ശതമാനം ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. അതിനര്‍ഥം രാജ്യത്ത് മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നാണ്. ഇതില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും ഡയറക്ടര്‍ ജനറല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജൂൺ, ജൂലായ്, ആഗസ്റ്റു മാസങ്ങളിലാണ് കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നത്. ആഫ്രിക്കയുടെ കിഴക്കൻതീരത്തുനിന്ന് അറബിക്കടലിലൂടെ വീശുന്ന മൺസൂൺ കാറ്റാണ് കേരളത്തിന് മഴ നൽകുന്നത്. കേരളത്തിന്റെ ജീവനാഡിയായാണ് കാലവർഷം അറിയപ്പെടുന്നത്.