+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആംബുലന്‍സ് നിഷേധിച്ചു; ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോയ രോഗി മരിച്ചു

ഇന്‍ഡോര്‍: ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ദാരുണ സംഭവം നടന്നത്.
ആംബുലന്‍സ് നിഷേധിച്ചു; ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോയ രോഗി മരിച്ചു
ഇന്‍ഡോര്‍: ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ദാരുണ സംഭവം നടന്നത്.

കോവിഡ് ഹോട്ട്‌സ്‌പോട്ടായ ഇന്‍ഡോറിലെ ബദ്വൗലി ചൗക്കി സ്വദേശിയായ 60കാരനാണ് മരിച്ചത്. ശ്വാസസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇയാള്‍ തിങ്കളാഴ്ച ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കാര്യമായി പരിശോധിക്കാതെ കുറച്ച് മരുന്ന് കുറിച്ച് നല്‍കി അധികൃതര്‍ ഇയാളെ വീട്ടിലേക്ക് മടക്കി അയച്ചു.

എന്നാല്‍ ആരോഗ്യം ഗുരുതരമായതിനെ തുടര്‍ന്ന് രോഗിയെ ആശുപത്രിയില്‍ എത്തിക്കുവാനായി ബന്ധുക്കള്‍ ആംബുലന്‍സ് സേവനത്തിനായി ആശുപത്രിയുമായി ബന്ധപ്പെട്ടു. എന്നാല്‍ അവരുടെ ആവശ്യം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ രോഗിയുമായി ഇരുചക്ര വാഹനത്തില്‍ മഹാരഹ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചു.

അതേസമയം, ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്ന ബന്ധുക്കളുടെ ആരോപണം ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിഷേധിച്ചു. തിങ്കാളാഴ്ച ആശുപത്രിയില്‍ നിന്നും മടങ്ങിയതിന് ശേഷം ഇവര്‍ ചൊവ്വാഴ്ച ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും ചികിത്സ തേടിയിരുന്നു.

പിന്നീട് മഹാരഹ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് കൊണ്ടുവന്നുവെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ മരിച്ചുവെന്നാണ് മെഡിക്കല്‍ ഓഫീസറുടെ വാദം.

മഹാരഹ യശ്വന്ത്‌റാവു ആശുപത്രിയിലെ സുപ്രണ്ട് പി.എസ്. ഠാക്കൂര്‍ സംഭവത്തെക്കുറിച്ച് ശരിവച്ചു. കൂടാതെ മരിച്ചയാളുടെ ബന്ധുക്കളുടെ സാംപിളുകള്‍ കോവിഡ് പരിശോധനയ്ക്കായി ശേഖരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
More in Latest News :