തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിൽ ഗുരുതര ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ വിവര തട്ടിപ്പാണ് സ്പ്രിംഗ്ലർ ഇടപാടെന്ന് ചെന്നിത്തല ആരോപിച്ചു.
സ്പ്രിംഗ്ലർ കമ്പനിയുടെ ഏജന്റും വക്താവുമായി ഐടി സെക്രട്ടറി എം.ശിവശങ്കരൻ പ്രവർത്തിക്കുകയാണ്. ഇദ്ദേഹത്തെ മാറ്റിനിർത്തി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
87 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരം കമ്പനി ശേഖരിച്ചു കഴിഞ്ഞു. അമേരിക്കയിൽ 350 കോടി രൂപയുടെ ഡേറ്റ തട്ടിപ്പു കേസിൽപ്പെട്ട കമ്പനിയാണ് സ്പ്രിംഗ്ലറെന്നും ചെന്നിത്തല ആരോപിച്ചു.
ഐടി വകുപ്പ് പുറത്തുവിട്ടിരിക്കുന്ന കരാർ തട്ടിക്കൂട്ട് കരാറാണ്. കരാറിന് നിയമസാധുതയില്ല. കരാർ സംബന്ധിച്ച് നിയമവകുപ്പോ ആരോഗ്യവകുപ്പോ അറിഞ്ഞിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളെ കബിളിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
കമ്പനി അയച്ചുനൽകിയ അവരുടെ വിവരങ്ങൾ മാത്രമാണ് കരാറെന്ന പേരിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇടപാടിൽ മുഖ്യമന്ത്രിയുടെ പങ്ക് എന്താണ്? മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ കരാർ ഒപ്പിടുമോയെന്നും ചെന്നിത്തല ചോദിച്ചു.
സൗജന്യ സേവനമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. കോവിഡിന് ശേഷം ഫീസ് നൽകാമെന്ന് കരാറിലുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സ്പ്രിംഗ്ലർ കമ്പനിയുടെ ഏജന്റും വക്താവുമായി ഐടി സെക്രട്ടറി എം.ശിവശങ്കരൻ പ്രവർത്തിക്കുകയാണ്. ഇദ്ദേഹത്തെ മാറ്റിനിർത്തി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
87 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരം കമ്പനി ശേഖരിച്ചു കഴിഞ്ഞു. അമേരിക്കയിൽ 350 കോടി രൂപയുടെ ഡേറ്റ തട്ടിപ്പു കേസിൽപ്പെട്ട കമ്പനിയാണ് സ്പ്രിംഗ്ലറെന്നും ചെന്നിത്തല ആരോപിച്ചു.
ഐടി വകുപ്പ് പുറത്തുവിട്ടിരിക്കുന്ന കരാർ തട്ടിക്കൂട്ട് കരാറാണ്. കരാറിന് നിയമസാധുതയില്ല. കരാർ സംബന്ധിച്ച് നിയമവകുപ്പോ ആരോഗ്യവകുപ്പോ അറിഞ്ഞിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളെ കബിളിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
കമ്പനി അയച്ചുനൽകിയ അവരുടെ വിവരങ്ങൾ മാത്രമാണ് കരാറെന്ന പേരിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇടപാടിൽ മുഖ്യമന്ത്രിയുടെ പങ്ക് എന്താണ്? മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ കരാർ ഒപ്പിടുമോയെന്നും ചെന്നിത്തല ചോദിച്ചു.
സൗജന്യ സേവനമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. കോവിഡിന് ശേഷം ഫീസ് നൽകാമെന്ന് കരാറിലുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.