തൃശൂർ: കൊറോണ കൊണ്ടുപോയ തൃശൂര്‍ പൂരത്തെ ഓര്‍ത്ത് പൂരം പ്രേമികള്‍ ദുഃഖിക്കുമ്പോൾ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. പൂരങ്ങളുടെ പൂരത്തെ ഇത്തിരിക്കുഞ്ഞന് വൈറസ് ഇത്തവണ ഇല്ലാതാക്കിയെങ്കില്‍ ഇതിനു മുന്‍പ് നാല് വട്ടം പലവിധ കാരണങ്ങളാല്‍ പൂരം മുടങ്ങിയിട്ടുണ്ട്.
200 വര്‍ഷത്തിലധികം പാരമ്പര്യമുള്ള പൂരം ആദ്യമായി മുടങ്ങുന്നത് 1930ല്‍ ആണ്. പ്രകൃതി ദുരന്തമാണ് അന്ന് വില്ലനായി പ്രത്യക്ഷപ്പെട്ടത്. കേരളത്തെ പിടിച്ചു കുലുക്കിയ തൊണ്ണൂറിലെ പ്രളയം എന്ന് അറിയപ്പെടുന്ന 1924ലെ മഹാ പ്രളയത്തിന് മുന്‍പിലും തലകുനിക്കാതിരുന്ന തൃശൂര്‍ പൂരം, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ കനത്ത മഴയില്‍ മുടങ്ങി. അന്ന് മുഴുവന്‍ ആനകളെയും പൂരത്തിന് എഴുന്നെള്ളിക്കാന്‍ സാധിച്ചില്ല.
ഇന്ത്യയുടെ രാഷ്ട്രപിതാവും ലോകത്തിന്റെ മുഴുവന്‍ ആരാധ്യനുമായിരുന്നു മഹാത്മാഗാന്ധിയുടെ മരണത്തില്‍ അനുശോചിച്ച് 1948ല്‍ പൂരം വേണ്ടെന്ന് വച്ചിരുന്നു. ഇങ്ങനെയാണ് രണ്ടാം പ്രാവശ്യം പൂരം മുടങ്ങുന്നത്. അന്ന് ചടങ്ങുകള്‍ മാത്രമായി പൂരം നടത്തി.
1962ലെ ഇന്ത്യ-ചൈന യുദ്ധ പ്രതിസന്ധിക്കിടയില്‍ പൂരം ചടങ്ങുകള്‍ മാത്രമായി ഒതുക്കി. അന്ന് മൂന്ന് ആനകളെ മാത്രം അണിനിരത്തിയാണ് പൂരം നടത്തിയത്. പിന്നീട് 1964ല്‍ എക്സിബിഷന് കമ്മിറ്റിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നും പൂരം നടന്നില്ല. പൂരം നടത്താനുള്ള വീതം നല്കാന് കമ്മിറ്റി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അന്ന് പൂരം മുടങ്ങിയത്. പിന്നീട് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പൂരം പുനഃരാരംഭിച്ചത്.
കൊച്ചി രാജാവായിരുന്ന ശക്തന് തമ്പുരാനാണ് തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത്. ജാതിമതഭേതമന്യേ ലക്ഷക്കണക്കിന് ആളുകളുടെ സംഗമവേദിക്ക് കളമൊരുങ്ങുന്ന തൃശൂര്‍ പൂരം ഒഴിവാക്കുന്നത് ചെറിയ കാര്യമല്ല.
കൂട്ടംകൂടുന്നത് ഒഴിവാക്കുക എന്നത് മാത്രമാണ് നിലവില്‍ കൊറോണയെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് സുരക്ഷിത സമൂഹത്തിനായി അണിചേരാം. ഒപ്പം സന്തോഷകരമായ ഒരു തൃശൂര്‍ പൂരത്തിനായി കാത്തിരിക്കാം.
200 വര്‍ഷത്തിലധികം പാരമ്പര്യമുള്ള പൂരം ആദ്യമായി മുടങ്ങുന്നത് 1930ല്‍ ആണ്. പ്രകൃതി ദുരന്തമാണ് അന്ന് വില്ലനായി പ്രത്യക്ഷപ്പെട്ടത്. കേരളത്തെ പിടിച്ചു കുലുക്കിയ തൊണ്ണൂറിലെ പ്രളയം എന്ന് അറിയപ്പെടുന്ന 1924ലെ മഹാ പ്രളയത്തിന് മുന്‍പിലും തലകുനിക്കാതിരുന്ന തൃശൂര്‍ പൂരം, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ കനത്ത മഴയില്‍ മുടങ്ങി. അന്ന് മുഴുവന്‍ ആനകളെയും പൂരത്തിന് എഴുന്നെള്ളിക്കാന്‍ സാധിച്ചില്ല.
ഇന്ത്യയുടെ രാഷ്ട്രപിതാവും ലോകത്തിന്റെ മുഴുവന്‍ ആരാധ്യനുമായിരുന്നു മഹാത്മാഗാന്ധിയുടെ മരണത്തില്‍ അനുശോചിച്ച് 1948ല്‍ പൂരം വേണ്ടെന്ന് വച്ചിരുന്നു. ഇങ്ങനെയാണ് രണ്ടാം പ്രാവശ്യം പൂരം മുടങ്ങുന്നത്. അന്ന് ചടങ്ങുകള്‍ മാത്രമായി പൂരം നടത്തി.
1962ലെ ഇന്ത്യ-ചൈന യുദ്ധ പ്രതിസന്ധിക്കിടയില്‍ പൂരം ചടങ്ങുകള്‍ മാത്രമായി ഒതുക്കി. അന്ന് മൂന്ന് ആനകളെ മാത്രം അണിനിരത്തിയാണ് പൂരം നടത്തിയത്. പിന്നീട് 1964ല്‍ എക്സിബിഷന് കമ്മിറ്റിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നും പൂരം നടന്നില്ല. പൂരം നടത്താനുള്ള വീതം നല്കാന് കമ്മിറ്റി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അന്ന് പൂരം മുടങ്ങിയത്. പിന്നീട് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പൂരം പുനഃരാരംഭിച്ചത്.
കൊച്ചി രാജാവായിരുന്ന ശക്തന് തമ്പുരാനാണ് തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത്. ജാതിമതഭേതമന്യേ ലക്ഷക്കണക്കിന് ആളുകളുടെ സംഗമവേദിക്ക് കളമൊരുങ്ങുന്ന തൃശൂര്‍ പൂരം ഒഴിവാക്കുന്നത് ചെറിയ കാര്യമല്ല.
കൂട്ടംകൂടുന്നത് ഒഴിവാക്കുക എന്നത് മാത്രമാണ് നിലവില്‍ കൊറോണയെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് സുരക്ഷിത സമൂഹത്തിനായി അണിചേരാം. ഒപ്പം സന്തോഷകരമായ ഒരു തൃശൂര്‍ പൂരത്തിനായി കാത്തിരിക്കാം.