ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയ്ക്ക്(ഡബ്ല്യുഎച്ച്ഒ) നൽകിവന്ന സാമ്പത്തിക സഹായം നിർത്തിവയ്ക്കാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ യുഎൻ രംഗത്ത്. ഫണ്ട് നിർത്തിവയ്ക്കാനുള്ള സമയമല്ലിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ലോകാരോഗ്യ സംഘടനയുടെയോ മറ്റേതെങ്കിലും സംഘടനകളുടെയോ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തടയാനുള്ള സമയമല്ല.
ഈ വൈറസിനെയും അതിന്റെ പ്രത്യാഘാതങ്ങളെയും തടയാൻ രാജ്യാന്തര സമൂഹം ഐക്യത്തോടെ ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും - ഗുട്ടെറസ് പ്രസ്താവനയിൽ ഓർമിപ്പിച്ചു.
കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്നാരോപിച്ചാണ് ട്രംപ് ഭരണകൂടം ഫണ്ട് നിർത്തലാക്കിയത്. ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു.
കോറോണ വൈറസ് പടർന്നതിനുശേഷം യുഎൻ സംഘടന അത് തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവയ്ക്കുകയും ചെയ്തു. അതിന് ഉത്തരവാദിത്തം പറയേണ്ടതാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
കോവിഡ് ഭീതിയുടെ കാലത്തും ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടെതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. കൊറോണ ഭീതിയുടെ പശ്ചാ ത്തലത്തിൽ ചൈനയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ വിമർശിച്ചു.
വൈറസ് വ്യാപനത്തിനു മുമ്പ് ലഭിച്ച പല വിവ രങ്ങളും മറച്ചുവച്ച് ചൈനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് സംഘടന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അമേരിക്ക സാമ്പത്തിക സഹായം നിർത്തുന്നത് സംഘടനയ്ക്ക് തിരിച്ചടിയാണ്. അമേരിക്കയാണ് ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന രാജ്യങ്ങളില് ഒന്നാം സ്ഥാനം. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്.
വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ലോകാരോഗ്യ സംഘടനയുടെയോ മറ്റേതെങ്കിലും സംഘടനകളുടെയോ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തടയാനുള്ള സമയമല്ല.
ഈ വൈറസിനെയും അതിന്റെ പ്രത്യാഘാതങ്ങളെയും തടയാൻ രാജ്യാന്തര സമൂഹം ഐക്യത്തോടെ ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും - ഗുട്ടെറസ് പ്രസ്താവനയിൽ ഓർമിപ്പിച്ചു.
കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്നാരോപിച്ചാണ് ട്രംപ് ഭരണകൂടം ഫണ്ട് നിർത്തലാക്കിയത്. ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു.
കോറോണ വൈറസ് പടർന്നതിനുശേഷം യുഎൻ സംഘടന അത് തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവയ്ക്കുകയും ചെയ്തു. അതിന് ഉത്തരവാദിത്തം പറയേണ്ടതാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
കോവിഡ് ഭീതിയുടെ കാലത്തും ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടെതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. കൊറോണ ഭീതിയുടെ പശ്ചാ ത്തലത്തിൽ ചൈനയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ വിമർശിച്ചു.
വൈറസ് വ്യാപനത്തിനു മുമ്പ് ലഭിച്ച പല വിവ രങ്ങളും മറച്ചുവച്ച് ചൈനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് സംഘടന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അമേരിക്ക സാമ്പത്തിക സഹായം നിർത്തുന്നത് സംഘടനയ്ക്ക് തിരിച്ചടിയാണ്. അമേരിക്കയാണ് ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന രാജ്യങ്ങളില് ഒന്നാം സ്ഥാനം. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്.