ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ച അമേരിക്കയിൽ മരണം 26,000 കടന്നു. 613,886 ആണു രോഗികളുടെ എണ്ണം. അമേരിക്കയിൽ ഏറ്റവും അധികം പേർക്ക് കോവിഡ് ബാധിച്ച ന്യൂയോർക്കിൽ 10,834 പേർ മരിച്ചു.
അമേരിക്കയ്ക്കു പിന്നാലെ ഇറ്റലിയിലും മരണം 22,000 പിന്നിട്ടിരുന്നു. സ്പെയിനിൽ 18,255 പേരും ഫ്രാൻസിൽ 15,729 പേരും മരിച്ചു. ബ്രിട്ടനിലും മരണം 12,107ലേറെയാണ്.
അമേരിക്കയ്ക്കു പിന്നാലെ ഇറ്റലിയിലും മരണം 22,000 പിന്നിട്ടിരുന്നു. സ്പെയിനിൽ 18,255 പേരും ഫ്രാൻസിൽ 15,729 പേരും മരിച്ചു. ബ്രിട്ടനിലും മരണം 12,107ലേറെയാണ്.