വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയ്ക്ക്(ഡബ്ല്യുഎച്ച്ഒ) അമേരിക്ക നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്നും വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ട്രംപ് ആരോപിച്ചു.
ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു. കോറോണ വൈറസ് പടർന്നതിനുശേഷം യുഎൻ സംഘടന അത് തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവയ്ക്കുകയും ചെയ്തു. അതിന് ഉത്തരവാദിത്തം പറയേണ്ടതാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
കോവിഡ് ഭീതിയുടെ കാലത്തും ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടെതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ വിമർശിച്ചു. വൈറസ് വ്യാപനത്തിനു മുമ്പ് ലഭിച്ച പല വിവരങ്ങളും മറച്ചുവച്ച് ചൈനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് സംഘടന ന ടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അമേരിക്ക സാമ്പത്തിക സഹായം നിർത്തുന്നത് സംഘടനയ്ക്ക് തിരിച്ചടിയാണ്. അമേരിക്കയാണ് ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്.
ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു. കോറോണ വൈറസ് പടർന്നതിനുശേഷം യുഎൻ സംഘടന അത് തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവയ്ക്കുകയും ചെയ്തു. അതിന് ഉത്തരവാദിത്തം പറയേണ്ടതാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
കോവിഡ് ഭീതിയുടെ കാലത്തും ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടെതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ വിമർശിച്ചു. വൈറസ് വ്യാപനത്തിനു മുമ്പ് ലഭിച്ച പല വിവരങ്ങളും മറച്ചുവച്ച് ചൈനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് സംഘടന ന ടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അമേരിക്ക സാമ്പത്തിക സഹായം നിർത്തുന്നത് സംഘടനയ്ക്ക് തിരിച്ചടിയാണ്. അമേരിക്കയാണ് ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്.