ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യമൊട്ടാകെ മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തില്‍ എല്ലാ യാത്രാ ട്രെയിനുകളുടെയും സർവീസ് പൂർണമായും റദ്ദാക്കിയതായി റെയിൽവേ. ഇക്കാലയളവില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്നും റെയില്‍വേ അറിയിച്ചു. സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടെന്ന രീതിയില്‍ വ്യാപക പ്രചാരണം നടന്നുവരുന്ന സാഹചര്യത്തിലാണ് വിശദീകരണം.
സ്പെഷ്യൽ ട്രെയിനുകൾ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് മുംബൈയിൽ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്കുപോകാൻ സംഘടിച്ചിരുന്നു. മുംബൈയിലെ ബന്ദ്ര വെസ്റ്റ് റെയിൽവെ സ്റ്റേഷനിലാണ് ആയിരക്കണക്കിന് തൊഴിലാളികൾ തടിച്ചുകൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പ്രചാരണം നടന്നുവരുന്നുണ്ട്.
ലോക്ക് ഡൗൺ നീട്ടിയതോടെ റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെനൽകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നടത്തിയവരുടെ ടിക്കറ്റ് ഓട്ടോമാറ്റിക്കായി റദ്ദാക്കിക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു.
സ്പെഷ്യൽ ട്രെയിനുകൾ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് മുംബൈയിൽ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്കുപോകാൻ സംഘടിച്ചിരുന്നു. മുംബൈയിലെ ബന്ദ്ര വെസ്റ്റ് റെയിൽവെ സ്റ്റേഷനിലാണ് ആയിരക്കണക്കിന് തൊഴിലാളികൾ തടിച്ചുകൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പ്രചാരണം നടന്നുവരുന്നുണ്ട്.
ലോക്ക് ഡൗൺ നീട്ടിയതോടെ റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെനൽകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നടത്തിയവരുടെ ടിക്കറ്റ് ഓട്ടോമാറ്റിക്കായി റദ്ദാക്കിക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു.