മുംബൈ: മുംബൈയിൽ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്കുപോകാൻ സംഘടിച്ചത് സമൂഹമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തെ തുടർന്നെന്ന് പോലീസ്. തൊഴിലാളികൾ സംഘടിക്കാൻ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത ആൾക്കായി പോലീസ് പരിശോധന ശക്തമാക്കി. വിനയ് ദുബൈ എന്ന ആളാണ് പ്രചരണത്തിനു നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണ്.
മുംബൈയിലെ ബന്ദ്ര വെസ്റ്റ് റെയിൽവെ സ്റ്റേഷനിലാണ് ആയിരക്കണക്കിന് തൊഴിലാളികൾ തടിച്ചുകൂടിയത്. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായി മുംബൈയിൽ കുടുങ്ങിപ്പോയ തൊഴിലാളികളാണ് നാട്ടിൽപ്പോകാൻ സ്റ്റേഷനിൽ തടിച്ചുകൂടിയത്.
കേന്ദ്ര സർക്കാരിന്റെ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ബാന്ദ്ര സ്റ്റേഷനിലെ ജനക്കൂട്ടമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേന എംഎൽഎയുമായ ആദിത്യ താക്കറെ ആരോപിച്ചു.
സൂററ്റിലുണ്ടായ കലാപവും ബാന്ദ്ര സ്റ്റേഷനിലെ ഇപ്പോഴത്തെ അവസ്ഥയ്ക്കും കാരണം കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ വഴിയൊരുക്കാത്തതിന്റെ ഫലമാണ്. അവർക്ക് ഭക്ഷണമോ താമസസൗകര്യമോ ആവശ്യമില്ല, അവർ വീട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്- ആദിത്യ പറഞ്ഞു.
മുംബൈയിലെ ബന്ദ്ര വെസ്റ്റ് റെയിൽവെ സ്റ്റേഷനിലാണ് ആയിരക്കണക്കിന് തൊഴിലാളികൾ തടിച്ചുകൂടിയത്. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായി മുംബൈയിൽ കുടുങ്ങിപ്പോയ തൊഴിലാളികളാണ് നാട്ടിൽപ്പോകാൻ സ്റ്റേഷനിൽ തടിച്ചുകൂടിയത്.
കേന്ദ്ര സർക്കാരിന്റെ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ബാന്ദ്ര സ്റ്റേഷനിലെ ജനക്കൂട്ടമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേന എംഎൽഎയുമായ ആദിത്യ താക്കറെ ആരോപിച്ചു.
സൂററ്റിലുണ്ടായ കലാപവും ബാന്ദ്ര സ്റ്റേഷനിലെ ഇപ്പോഴത്തെ അവസ്ഥയ്ക്കും കാരണം കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ വഴിയൊരുക്കാത്തതിന്റെ ഫലമാണ്. അവർക്ക് ഭക്ഷണമോ താമസസൗകര്യമോ ആവശ്യമില്ല, അവർ വീട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്- ആദിത്യ പറഞ്ഞു.