വാഷിംഗ്ടൺ ഡിസി: കോവിഡ് പ്രതിസന്ധിയിൽ രാജ്യം വലയുമ്പോൾ ഇന്ത്യയുമായി 155 മില്യൺ ഡോളറിന്റെ ആയുധ കരാറിന് അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. മിസൈലുകളും ഭാരം കുറഞ്ഞ ടോർപിഡോകളുമാണ് ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങുന്നത്.
ഹാർപൂൺ 2 മിസൈലുകളും എംകെ 54 ടോർപിഡോകളുമാണ് അമേരിക്ക ഇന്ത്യക്ക് വിൽക്കുന്നത്. 10 എജിഎം -84 എൽ ഹാർപൂൺ ബ്ലോക്ക് 2 മിസൈലുകള്‍ക്ക് 92 ദശലക്ഷം യുഎസ് ഡോളറാണ് വില പ്രതീക്ഷിക്കുന്നത്.
16 എംകെ 54 ലൈറ്റ്വെയ്റ്റ് ടോർപിഡോകൾക്കും മൂന്ന് എംകെ 54 എക്സര്‍സൈസ് ടോർപ്പിഡോകൾക്കും 63 ദശലക്ഷം ഡോളർ ചിലവ് വരുമെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി അറിയിച്ചു. ഇന്ത്യൻ സർക്കാരിന്റെ അഭ്യർഥനയെത്തുടർന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് പെന്റഗൺ അറിയിച്ചു.
സമുദ്ര പാതകളിലെ സുരക്ഷക്കായി ഹാർപൂൺ മിസൈൽ സംവിധാനം ഇന്ത്യന്‍ നേവിയുടെ കൂടി ഭാഗമായ പി -8 ഐ വിമാനത്തിന്റെ ഭാഗമാക്കാന്‍ കഴിയുമെന്ന് പെന്റഗൺ പറയുന്നു. ഹാർപൂൺ മിസൈലുകൾ ബോയിംഗ് നിർമിക്കുമെങ്കിലും ടോർപിഡോകൾ റെയ്തോണാണ് വിതരണം ചെയ്യുക.
ഹാർപൂൺ 2 മിസൈലുകളും എംകെ 54 ടോർപിഡോകളുമാണ് അമേരിക്ക ഇന്ത്യക്ക് വിൽക്കുന്നത്. 10 എജിഎം -84 എൽ ഹാർപൂൺ ബ്ലോക്ക് 2 മിസൈലുകള്‍ക്ക് 92 ദശലക്ഷം യുഎസ് ഡോളറാണ് വില പ്രതീക്ഷിക്കുന്നത്.
16 എംകെ 54 ലൈറ്റ്വെയ്റ്റ് ടോർപിഡോകൾക്കും മൂന്ന് എംകെ 54 എക്സര്‍സൈസ് ടോർപ്പിഡോകൾക്കും 63 ദശലക്ഷം ഡോളർ ചിലവ് വരുമെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി അറിയിച്ചു. ഇന്ത്യൻ സർക്കാരിന്റെ അഭ്യർഥനയെത്തുടർന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് പെന്റഗൺ അറിയിച്ചു.
സമുദ്ര പാതകളിലെ സുരക്ഷക്കായി ഹാർപൂൺ മിസൈൽ സംവിധാനം ഇന്ത്യന്‍ നേവിയുടെ കൂടി ഭാഗമായ പി -8 ഐ വിമാനത്തിന്റെ ഭാഗമാക്കാന്‍ കഴിയുമെന്ന് പെന്റഗൺ പറയുന്നു. ഹാർപൂൺ മിസൈലുകൾ ബോയിംഗ് നിർമിക്കുമെങ്കിലും ടോർപിഡോകൾ റെയ്തോണാണ് വിതരണം ചെയ്യുക.