ന്യൂഡൽഹി: രാജ്യത്ത് 19 ദിവസം കൂടി സന്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
മേയ് മൂന്നു വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. മുൻപത്തേക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിത്. തീവ്രബാധിത പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്ത് കൂടുതൽ തീവ്രബാധിത പ്രദേശങ്ങൾ ഉണ്ടാകാൻ അനുവദിക്കരുത്. 20ന് ശേഷം സ്ഥിതിഗതികൾ കൂടുതൽ അവലോകനം ചെയ്യേണ്ടതുണ്ട്. രോഗ്യവ്യാപനം കുറയുന്ന ഇടങ്ങളിൽ 20ന് ശേഷം നിബന്ധനകൾക്ക് വിധേയമായി ഇളവുകൾ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെ തുടർന്നാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ സംബന്ധിച്ച മാർഗ നിർദേശങ്ങൾ ബുധനാഴ്ച പുറത്തിറക്കും. പാവപ്പെട്ടവരുടെ സംരക്ഷണത്തിനായിരിക്കും മാർഗരേഖയിൽ ഊന്നൽ നൽകുക. ആരും ലക്ഷമണരേഖ ലംഘിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോവിഡിനെതിരേ പോരാടാൻ ഏഴു നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കണമെന്നും മുതിർന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ജോലിയിൽനിന്ന് ആരെയും പിരിച്ചു വിടരുത്, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക, യാത്രാ നിയന്ത്രണങ്ങൾ തുടരുക എന്നിവയാണ് പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ.
മേയ് മൂന്നു വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. മുൻപത്തേക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിത്. തീവ്രബാധിത പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്ത് കൂടുതൽ തീവ്രബാധിത പ്രദേശങ്ങൾ ഉണ്ടാകാൻ അനുവദിക്കരുത്. 20ന് ശേഷം സ്ഥിതിഗതികൾ കൂടുതൽ അവലോകനം ചെയ്യേണ്ടതുണ്ട്. രോഗ്യവ്യാപനം കുറയുന്ന ഇടങ്ങളിൽ 20ന് ശേഷം നിബന്ധനകൾക്ക് വിധേയമായി ഇളവുകൾ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെ തുടർന്നാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ സംബന്ധിച്ച മാർഗ നിർദേശങ്ങൾ ബുധനാഴ്ച പുറത്തിറക്കും. പാവപ്പെട്ടവരുടെ സംരക്ഷണത്തിനായിരിക്കും മാർഗരേഖയിൽ ഊന്നൽ നൽകുക. ആരും ലക്ഷമണരേഖ ലംഘിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോവിഡിനെതിരേ പോരാടാൻ ഏഴു നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കണമെന്നും മുതിർന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ജോലിയിൽനിന്ന് ആരെയും പിരിച്ചു വിടരുത്, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക, യാത്രാ നിയന്ത്രണങ്ങൾ തുടരുക എന്നിവയാണ് പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ.