ന്യൂഡൽഹി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നടത്തിയ പരിശോധനയിൽ കോവിഡ്-19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
കേരളം, കർണാടകം, ഗുജറാത്ത്, ഒഡീഷ, പഞ്ചാബ്, തെലങ്കാന, ഹിമാചൽപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ചണ്ഡീഗഢ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വവ്വാലുകളുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്.
റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളുടെ 2018-2019 വർഷങ്ങളിൽ ശേഖരിച്ച സാംപിളുകളാണ് ഐസിഎംആർ( ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) പരിശോധിച്ചത്. തൊണ്ടയിൽനിന്നും മലാശയത്തിൽനിന്നുമുള്ള സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കേരളത്തിൽ നിന്നുള്ള പെറ്ററോപസ് വവ്വാലുകളുടെ 217 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ 42 സ്രവ സാംപിളുകളിൽ നാലും പോസിറ്റീവായിരുന്നു.
ഹിമാചലിൽനിന്നു ശേഖരിച്ച രണ്ട് സാംപിളുകളും പുതുച്ചേരിയിൽനിന്നുള്ള ആറ് സാംപിളുകളും തമിഴ്നാട്ടിൽനിന്നുള്ള ഒരു സാംപിളും പോസിറ്റീവായിരുന്നു.
കേരളം, കർണാടകം, ഗുജറാത്ത്, ഒഡീഷ, പഞ്ചാബ്, തെലങ്കാന, ഹിമാചൽപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ചണ്ഡീഗഢ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വവ്വാലുകളുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്.
റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളുടെ 2018-2019 വർഷങ്ങളിൽ ശേഖരിച്ച സാംപിളുകളാണ് ഐസിഎംആർ( ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) പരിശോധിച്ചത്. തൊണ്ടയിൽനിന്നും മലാശയത്തിൽനിന്നുമുള്ള സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കേരളത്തിൽ നിന്നുള്ള പെറ്ററോപസ് വവ്വാലുകളുടെ 217 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ 42 സ്രവ സാംപിളുകളിൽ നാലും പോസിറ്റീവായിരുന്നു.
ഹിമാചലിൽനിന്നു ശേഖരിച്ച രണ്ട് സാംപിളുകളും പുതുച്ചേരിയിൽനിന്നുള്ള ആറ് സാംപിളുകളും തമിഴ്നാട്ടിൽനിന്നുള്ള ഒരു സാംപിളും പോസിറ്റീവായിരുന്നു.