വിയന്ന: കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഓസ്ട്രിയ. ചൊവ്വാഴ്ചയോടെ ആയിരക്കണക്കിന് ചെറുകടകളും ഡിഐഡബ്ല്യു സ്റ്റോറുകളും വീണ്ടും തുറക്കും.
എങ്കിലും കർശനമായി സാമൂഹിക അകലം പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
വൈറസ് വ്യാപനം കുറഞ്ഞതോടെ മറ്റു ചില യൂറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. സ്പെയിൻ ചില പൗരന്മാരെ ജോലിയിലേക്ക് തിരിച്ചുവരാൻ അനുവദിച്ചു.
ഡെൻമാർക്കിൽ പ്രൈമറി സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്ട്രിയയും നിയന്ത്രണങ്ങൾ ലഘൂകരിച്ചത്.
ഓസ്ട്രിയയിൽ കോവിഡ് ബാധിച്ച് 368 പേരാണ് മരിച്ചത്. ഇതുവരെ 14,043 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 7,343 രോഗമുക്തി നേടി.
അതേസമയം, ഫ്രാൻസിൽ ലോക്ക്ഡൗൺ മേയ് 11 വരെ നീട്ടിയിട്ടുണ്ട്. മേയ് 11നുശേഷം സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
ഫ്രാൻസിൽ കോവിഡ് ബാധിച്ച് 14,967 പേരാണ് മരിച്ചത്. 1,36,779 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്.
എങ്കിലും കർശനമായി സാമൂഹിക അകലം പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
വൈറസ് വ്യാപനം കുറഞ്ഞതോടെ മറ്റു ചില യൂറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. സ്പെയിൻ ചില പൗരന്മാരെ ജോലിയിലേക്ക് തിരിച്ചുവരാൻ അനുവദിച്ചു.
ഡെൻമാർക്കിൽ പ്രൈമറി സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്ട്രിയയും നിയന്ത്രണങ്ങൾ ലഘൂകരിച്ചത്.
ഓസ്ട്രിയയിൽ കോവിഡ് ബാധിച്ച് 368 പേരാണ് മരിച്ചത്. ഇതുവരെ 14,043 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 7,343 രോഗമുക്തി നേടി.
അതേസമയം, ഫ്രാൻസിൽ ലോക്ക്ഡൗൺ മേയ് 11 വരെ നീട്ടിയിട്ടുണ്ട്. മേയ് 11നുശേഷം സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
ഫ്രാൻസിൽ കോവിഡ് ബാധിച്ച് 14,967 പേരാണ് മരിച്ചത്. 1,36,779 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്.