തിരുവനന്തപുരം: കോവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പിംഗ്ലറിനു നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പലതും മറച്ചു വയക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനിയുടെ സെർവർ ഇന്ത്യയിലാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അവരുടെ വെബ്സൈറ്റ് പ്രകാരം കമ്പനിയുടെ സെർവർ അമേരിക്കയിലാണ്- ചെന്നിത്തല ചൂണ്ടിക്കാട്ടി.
എന്തുകൊണ്ടാണ് വിവര ശേഖരണം സംസ്ഥാന സർക്കാർ സംവിധാനങ്ങളായ സിഡിറ്റിനെയോ ഐടി മിഷനെയോ ഏൽപ്പിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. ശേഖരിക്കുന്ന ഈ വിവരങ്ങള്‍ കമ്പനി മറിച്ചു വില്‍ക്കുകയില്ലെന്ന് എന്ത് ഉറപ്പാണ് മുഖ്യമന്ത്രിക്ക് നൽകാനാവുകയെന്നും അദ്ദേഹം ആരാഞ്ഞു.
നേരത്തെ, സ്പിംഗ്ലര്‍ ചെന്നിത്തല ആരോപിക്കുന്നതുപോലെ പിആര്‍ കമ്പനിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്പിംഗ്ലറിന്റെ സ്ഥാപകന്‍ മലയാളിയാണെന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലാണ് ഇത്തരമൊരു സേവനവുമായി കമ്പനി മുന്നോട്ടുവന്നതെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
എന്തുകൊണ്ടാണ് വിവര ശേഖരണം സംസ്ഥാന സർക്കാർ സംവിധാനങ്ങളായ സിഡിറ്റിനെയോ ഐടി മിഷനെയോ ഏൽപ്പിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. ശേഖരിക്കുന്ന ഈ വിവരങ്ങള്‍ കമ്പനി മറിച്ചു വില്‍ക്കുകയില്ലെന്ന് എന്ത് ഉറപ്പാണ് മുഖ്യമന്ത്രിക്ക് നൽകാനാവുകയെന്നും അദ്ദേഹം ആരാഞ്ഞു.
നേരത്തെ, സ്പിംഗ്ലര്‍ ചെന്നിത്തല ആരോപിക്കുന്നതുപോലെ പിആര്‍ കമ്പനിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്പിംഗ്ലറിന്റെ സ്ഥാപകന്‍ മലയാളിയാണെന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലാണ് ഇത്തരമൊരു സേവനവുമായി കമ്പനി മുന്നോട്ടുവന്നതെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.