തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവുകൾ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കർശന ഉപാധികളോടെ ആയിരിക്കും ഇളവ് അനുവദിക്കുകയെന്നും മനുഷ്യജീവനാണ് മുൻഗണനയെന്നും തിരുവനന്തപുരത്തെ കമ്യൂണിറ്റി കിച്ചൻ സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രോഗം പൂർണമായി മാറുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണിൽ സംസ്ഥാനത്തിന് 50,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുക. ഈ മാസം മാത്രം 15,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
കേന്ദ്ര സർക്കാരിനെയും ധനമന്ത്രി രൂക്ഷമായി വിമർശിച്ചു. കേരളത്തിന് ലഭിക്കാനുള്ള പണം പോലും കേന്ദ്രം തരുന്നില്ല. ഇക്കാര്യത്തിൽ വലിയ വീഴ്ചയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വാചകമടി കൊണ്ട് മാത്രം കാര്യമില്ലെന്നും ഐസക്ക് പറഞ്ഞു.
സംസ്ഥാനത്ത് രോഗം പൂർണമായി മാറുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണിൽ സംസ്ഥാനത്തിന് 50,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുക. ഈ മാസം മാത്രം 15,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
കേന്ദ്ര സർക്കാരിനെയും ധനമന്ത്രി രൂക്ഷമായി വിമർശിച്ചു. കേരളത്തിന് ലഭിക്കാനുള്ള പണം പോലും കേന്ദ്രം തരുന്നില്ല. ഇക്കാര്യത്തിൽ വലിയ വീഴ്ചയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വാചകമടി കൊണ്ട് മാത്രം കാര്യമില്ലെന്നും ഐസക്ക് പറഞ്ഞു.