ഹൈദരാബാദ്: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെലുങ്കാനയിൽ ലോക്ക്ഡൗണ്‍ നീട്ടി. ഏപ്രിൽ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏപ്രിൽ 24ന് മുൻപ് സംസ്ഥാനം കോവിഡ്-19 വിമുക്തമാകും. ലോക്ക്ഡൗണ്‍ തീരുന്നതുവരെ മദ്യശാലകൾ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് 14 പേരാണ് തെലുങ്കാനയിൽ മരിച്ചത്. 503 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 393 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും 1,654 ക്വാറന്റൈനിലുണ്ടെന്നും ചന്ദ്രശേഖർ റാവു കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ മഹാരാഷ്ട്രയിലും ലോക്ക്ഡൗൺ നീട്ടിയിരുന്നു. ഏപ്രിൽ 30 വരെയാണ് മഹാരാഷ്ട്രയിലും ലോക്ക്ഡൗൺ തുടരും.
ഏപ്രിൽ 24ന് മുൻപ് സംസ്ഥാനം കോവിഡ്-19 വിമുക്തമാകും. ലോക്ക്ഡൗണ്‍ തീരുന്നതുവരെ മദ്യശാലകൾ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് 14 പേരാണ് തെലുങ്കാനയിൽ മരിച്ചത്. 503 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 393 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും 1,654 ക്വാറന്റൈനിലുണ്ടെന്നും ചന്ദ്രശേഖർ റാവു കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ മഹാരാഷ്ട്രയിലും ലോക്ക്ഡൗൺ നീട്ടിയിരുന്നു. ഏപ്രിൽ 30 വരെയാണ് മഹാരാഷ്ട്രയിലും ലോക്ക്ഡൗൺ തുടരും.