ചണ്ഡിഗഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ കാലാവധി നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ്. ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടുകയാണെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.
കോവിഡ് നിയന്ത്രിക്കാൻ രാജ്യം മൂന്നാഴ്ചത്തെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വെള്ളിയാഴ്ച വരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 12,000 കേസുകളിൽ 132 എണ്ണവും പഞ്ചാബിൽനിന്നായിരുന്നു. ഇതാണ് ലോക്ക്ഡൗൺ നീട്ടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
നേരത്തെ ഒഡീഷയും ലോക്ക് ഡൗൺ കാലാവധി നീട്ടിയിരുന്നു. ഏപ്രിൽ 30 വരെയാണ് ഒഡീഷയും ലോക്ക്ഡൗൺ നീട്ടിയത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂൺ 17നു ശേഷം തുറക്കുമെന്നു മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിനുശേഷം മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. ലോക്ക് ഡൗൺ കാലാ വധി അവസാനിക്കുന്നതുവരെ സംസ്ഥാനത്തേക്കുള്ള ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പട്നായിക് പറഞ്ഞു.
കോവിഡ് നിയന്ത്രിക്കാൻ രാജ്യം മൂന്നാഴ്ചത്തെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വെള്ളിയാഴ്ച വരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 12,000 കേസുകളിൽ 132 എണ്ണവും പഞ്ചാബിൽനിന്നായിരുന്നു. ഇതാണ് ലോക്ക്ഡൗൺ നീട്ടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
നേരത്തെ ഒഡീഷയും ലോക്ക് ഡൗൺ കാലാവധി നീട്ടിയിരുന്നു. ഏപ്രിൽ 30 വരെയാണ് ഒഡീഷയും ലോക്ക്ഡൗൺ നീട്ടിയത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂൺ 17നു ശേഷം തുറക്കുമെന്നു മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിനുശേഷം മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. ലോക്ക് ഡൗൺ കാലാ വധി അവസാനിക്കുന്നതുവരെ സംസ്ഥാനത്തേക്കുള്ള ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പട്നായിക് പറഞ്ഞു.