ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട്സ്പോട്ടായ നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്തതിനെ കുറിച്ച് വെളിപ്പെടുത്താതിരുന്ന കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. ഇയാള്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സമ്മേളനത്തില്‍ പങ്കെടുത്തവരെ കുറിച്ച് അന്വേഷണം നടന്നപ്പോള്‍ ഇയാള്‍ ഇക്കാര്യം മറച്ചു വച്ചു. പിന്നീട് രോഗ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന കാര്യം വ്യക്തമായത്.
ഇയാളുടെ ഉത്തരവാദിത്വമില്ലായ്മയെ തുടര്‍ന്ന് ഡല്‍ഹിയിലെ ദീന്‍പൂര്‍ ഗ്രാമം അടയ്ക്കുകയും വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതില്‍ നിന്നും ആളുകളെ വിലക്കിയതായും പോലീസ് അറിയിച്ചു. കോൺഗ്രസ് നേതാവും ഭാര്യയും മകളും അംബ്ദേക്കര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
അവശ്യ സാധനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെടണമെന്ന് ഗ്രാമവാസികളോട് നിര്ദേശിച്ചിണ്ടെന്ന് പോലീസ് വ്യക്തമാക്കി.
സമ്മേളനത്തില്‍ പങ്കെടുത്തവരെ കുറിച്ച് അന്വേഷണം നടന്നപ്പോള്‍ ഇയാള്‍ ഇക്കാര്യം മറച്ചു വച്ചു. പിന്നീട് രോഗ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന കാര്യം വ്യക്തമായത്.
ഇയാളുടെ ഉത്തരവാദിത്വമില്ലായ്മയെ തുടര്‍ന്ന് ഡല്‍ഹിയിലെ ദീന്‍പൂര്‍ ഗ്രാമം അടയ്ക്കുകയും വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതില്‍ നിന്നും ആളുകളെ വിലക്കിയതായും പോലീസ് അറിയിച്ചു. കോൺഗ്രസ് നേതാവും ഭാര്യയും മകളും അംബ്ദേക്കര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
അവശ്യ സാധനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെടണമെന്ന് ഗ്രാമവാസികളോട് നിര്ദേശിച്ചിണ്ടെന്ന് പോലീസ് വ്യക്തമാക്കി.