റായ്പൂർ: രാജ്യത്ത് കോവിഡ് 19 പടരാൻ കാരണം കേന്ദ്രസർക്കാരാണെന്ന് കുറ്റപ്പെടുത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ. വിദേശത്ത് നിന്നും ഇന്ത്യയിൽ എത്തിയവരെ കൃത്യമായി പരിശോധിച്ചിരുന്നുവെങ്കിൽ വൈറസ് രാജ്യത്ത് അനിയന്ത്രിതമായി പടരില്ലായിരുന്നുവെന്ന് ഭൂപേഷ് പറഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്നും മുംബൈ, കോൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നീ എയർപോർട്ടുകളിൽ എത്തിയവർക്ക് കോവിഡ് ഉണ്ടായിരുന്നു. അവരെ സ്ക്രീനിംഗ് ചെയ്ത് ക്വാറന്റൈൻ ചെയ്യണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ രാജ്യത്ത് വൈറസ് അനിയന്ത്രിതമായി പടരില്ലായിരുന്നു. ഇത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു. അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 11ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ചയുണ്ട്. ഇതിന് ശേഷം ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഭൂപേഷ് പറഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്നും മുംബൈ, കോൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നീ എയർപോർട്ടുകളിൽ എത്തിയവർക്ക് കോവിഡ് ഉണ്ടായിരുന്നു. അവരെ സ്ക്രീനിംഗ് ചെയ്ത് ക്വാറന്റൈൻ ചെയ്യണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ രാജ്യത്ത് വൈറസ് അനിയന്ത്രിതമായി പടരില്ലായിരുന്നു. ഇത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു. അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 11ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ചയുണ്ട്. ഇതിന് ശേഷം ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഭൂപേഷ് പറഞ്ഞു.