ന്യൂഡൽഹി: കോവിഡിനെതിരേയുള്ള പോരാട്ടത്തിനുവേണ്ടി രാജ്യമാകെ വലിയ സേനയെ തയാറാക്കാനായി സമഗ്ര സർക്കാർ ഓണ്‍ലൈൻ പരിശീലന (ഇന്റഗ്രേറ്റഡ് ഗവണ്മെന്റ് ഓണ്‍ലൈൻ ട്രെയിനിംഗ്) പദ്ധതിക്ക് കേന്ദ്രം തുടക്കം കുറിച്ചു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ദിക്ഷ പ്ലാറ്റ്ഫോമിലാണു മുൻനിര പ്രവർത്തകർക്കായി പ്രത്യേക ഐഗോട്ട് പോർട്ടലിലൂടെ പരിശീലന കോഴ്സുകൾ നടത്തുക.
ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ടെക്നീഷ്യന്മാർ, ശുചീകരണ തൊഴിലാളികൾ, മിഡ്വൈവ്സ്, സർക്കാർ ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, നെഹ്റു യുവക് കേന്ദ്ര, റെഡ് ക്രോസ്, വോളന്റിയർമാർ എന്നിവർക്കാണ് കോവിഡ്- 19 പരിശീലനത്തിനായി വിവിധ ഓണ്‍ലൈൻ കോഴ്സുകൾ ആരംഭിച്ചത്. ഇതിനായുളള വൈബ്സൈറ്റ് - igot.gov.i n/igot പ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായി കേന്ദ്രസർക്കാർ അറിയിച്ചു.
പേഴ്സണേൽ ആൻഡ് ട്രെയിനിംഗ് വകുപ്പാണ് കോവിഡ് പോരാളികൾക്കുള്ള പരിശീലന കോഴ്സുകൾ നടപ്പാക്കുക. മഹാമാരിയുടെ അടുത്ത ഘട്ടത്തിൽ ആവശ്യമായി വന്നേക്കാവുന്ന ആവശ്യം കണക്കിലെടുത്താണു രാജ്യത്താകെ വലിയൊരു കോവിഡ് പോരാട്ട സേനയെ പരിശീലിപ്പിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.
ആശുപത്രികൾ, ഐസിയുകൾ, വെന്റിലേറ്ററുകൾ, വ്യക്തിസുരക്ഷാ ഉപകരണങ്ങൾ, ഐസൊലേഷൻ സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഗണ്യമായി കൂട്ടാൻ നടപടികളെടുക്കുന്നുണ്ട്.
ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ടെക്നീഷ്യന്മാർ, ശുചീകരണ തൊഴിലാളികൾ, മിഡ്വൈവ്സ്, സർക്കാർ ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, നെഹ്റു യുവക് കേന്ദ്ര, റെഡ് ക്രോസ്, വോളന്റിയർമാർ എന്നിവർക്കാണ് കോവിഡ്- 19 പരിശീലനത്തിനായി വിവിധ ഓണ്‍ലൈൻ കോഴ്സുകൾ ആരംഭിച്ചത്. ഇതിനായുളള വൈബ്സൈറ്റ് - igot.gov.i n/igot പ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായി കേന്ദ്രസർക്കാർ അറിയിച്ചു.
പേഴ്സണേൽ ആൻഡ് ട്രെയിനിംഗ് വകുപ്പാണ് കോവിഡ് പോരാളികൾക്കുള്ള പരിശീലന കോഴ്സുകൾ നടപ്പാക്കുക. മഹാമാരിയുടെ അടുത്ത ഘട്ടത്തിൽ ആവശ്യമായി വന്നേക്കാവുന്ന ആവശ്യം കണക്കിലെടുത്താണു രാജ്യത്താകെ വലിയൊരു കോവിഡ് പോരാട്ട സേനയെ പരിശീലിപ്പിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.
ആശുപത്രികൾ, ഐസിയുകൾ, വെന്റിലേറ്ററുകൾ, വ്യക്തിസുരക്ഷാ ഉപകരണങ്ങൾ, ഐസൊലേഷൻ സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഗണ്യമായി കൂട്ടാൻ നടപടികളെടുക്കുന്നുണ്ട്.