ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ്-19 വ്യാപനം വർധിക്കുന്നു. വ്യാഴാഴ്ച 96 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 834 ആയി. സംസ്ഥാനത്ത് 27 പേർക്ക് രോഗം ഭേദമായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കാണാതായ കോവിഡ് രോഗിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച 84പേർക്ക് നിസാമുദ്ദീനിൽ നിന്ന് വന്നവരുമായി ബന്ധമുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഒരു ഡോക്ടർക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ക്കും ടെക്നിക്കല്‍ ജീവനകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ തൂത്തുക്കുടിയിലെ രണ്ട് ആശുപത്രികള്‍ അടച്ചു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചെന്നൈയിലെ 67 സ്ഥലങ്ങള്‍ അടച്ചുപൂട്ടി.
അതേസമയം വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കാണാതായ കോവിഡ് രോഗിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച 84പേർക്ക് നിസാമുദ്ദീനിൽ നിന്ന് വന്നവരുമായി ബന്ധമുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഒരു ഡോക്ടർക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ക്കും ടെക്നിക്കല്‍ ജീവനകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ തൂത്തുക്കുടിയിലെ രണ്ട് ആശുപത്രികള്‍ അടച്ചു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചെന്നൈയിലെ 67 സ്ഥലങ്ങള്‍ അടച്ചുപൂട്ടി.