+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള-തമിഴ്നാട് ആംബുലൻസ് മൃതദേഹ കൈമാറ്റം ഇനി ആളൊഴിഞ്ഞ സ്ഥലത്ത്

തിരുവനന്തപുരം: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മൃതദേഹനീക്കം ആളൊഴിഞ്ഞ സ്ഥലത്തുനിന്നു മതിയെന്ന് സർക്കാർ തലത്തിൽ തീരുമാനിച്ചു. മൃതദേഹം ക
കേരള-തമിഴ്നാട് ആംബുലൻസ് മൃതദേഹ കൈമാറ്റം ഇനി ആളൊഴിഞ്ഞ സ്ഥലത്ത്
തിരുവനന്തപുരം: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മൃതദേഹനീക്കം ആളൊഴിഞ്ഞ സ്ഥലത്തുനിന്നു മതിയെന്ന് സർക്കാർ തലത്തിൽ തീരുമാനിച്ചു. മൃതദേഹം കൊണ്ടു പോകുന്നതിന് അതിർത്തിയിൽ ആംബുലൻസ് മാറേണ്ടി വരുന്നുണ്ട്. ആർക്കും സംഭ്രമം സൃഷ്ടിക്കാത്ത രീതിയിലാണ് പുതിയ ക്രമീകരണം.

തമിഴ്നാട്ടിൽനിന്ന് ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ശ്രീചിത്രയിലേക്കും പുതിയ രോഗികൾ എത്തുന്നുണ്ട്. ചികിത്സ ആർക്കും നിഷേധിക്കുന്ന സമീപനം കേരളത്തിനില്ല. ആവശ്യമായ ജാഗ്രതയും പരിശോധിച്ചുള്ള ഉറപ്പാക്കലുകളും ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കാസർഗോട്ടെ രോഗികളെ കേരളത്തിലെ മറ്റ് പ്രധാന ആശുപത്രികളിലേക്കു മാറ്റുന്നതു പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കർണാടക കേരളത്തിൽനിന്നുള്ള രോഗികളെ തടയുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആവശ്യമാണെങ്കിൽ ആകാശമാർഗം എത്തിക്കുന്നതും പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
More in Latest News :